Webdunia - Bharat's app for daily news and videos

Install App

‘കേരളത്തിൽ നിന്നാണ്, കേട്ടതും സ്റ്റൈൽ മന്നൻ ഓടിയെത്തി തോളോട് തോൾ ചേർത്തി’- രജനി ഇത്രയ്ക്ക് സിമ്പിളോ?

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (08:11 IST)
ശങ്കറും രജനികാന്തും ഒരുമിച്ച 2.0 പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വമ്പൻ സ്വീകരണമാണ് പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജനിയെ ആദ്യമായി നേരിൽ കാണാൻ പോയ മലയാളികളുടെ അനുഭവമാണ കുറിപ്പാണ്. ജിഎൻപിസി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇവർ ഇക്കാര്യം പങ്കുവെച്ചത്. 
 
വൈറലാകുന്ന പോസ്റ്റ് ഇങ്ങനെ:
 
പോയ്‌സ് ഗാർഡനിലെ വീടിനു മുന്നിൽ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോൾ തലൈവർ തന്റെ സെക്യൂരിറ്റിയെ അരികിൽ വിളിച്ചു ചോദിച്ചു 'എന്താണ് അവർ അവിടെ നിൽക്കുന്നത് ? അവർക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ.' ഒപ്പം ഞങ്ങളുടെ നേരെ നോക്കി അദ്ദേഹം പുഞ്ചിരി തൂകി.
 
'സർ, അവർ കേരളത്തിൽ നിന്നും അങ്ങയെ കാണാൻ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ച് ദിവസങ്ങളായി അങ്ങയെ കാണാൻ വേണ്ടി അവർ പരിശ്രമിക്കുന്നു. ഇപ്പോൾ ഇളവരശൻ സർ ആണ് അപ്പോയിന്റ്മെന്റ് കൊടുത്തത്. അങ്ങയെ കണ്ടിട്ട് വേണം അവർക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാൻ എന്നാണ് പറയുന്നത്'. സെക്യൂരിറ്റി വിവരങ്ങളെല്ലാം തലൈവരോടു പറഞ്ഞു. 
 
'അയ്യയ്യോ, എന്തിനാണ് അവരെ ഇത്രയും ബുദ്ധിമുട്ടിച്ചത്. ഈ വിവരം എന്നെ നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? ' ഇത്‌ പറഞ്ഞുകൊണ്ട് സാക്ഷാൽ തലൈവർ ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു. ശേഷം ഞങ്ങളെ തോളോടു ചേർത്തു പിടിച്ചു. 
 
'എന്നെ കാണാൻ വേണ്ടി നിങ്ങൾ ഇത്രയും ബുദ്ധിമുട്ടിയ വിവരം എനിക്കു അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.' തലൈവരുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു ' തലൈവാ..... യു ആർ ഗ്രേറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

അടുത്ത ലേഖനം
Show comments