Webdunia - Bharat's app for daily news and videos

Install App

കൃത്യം ഒരുവര്‍ഷം കഴിഞ്ഞു, നിവിന്‍ പോളി വന്നിട്ടുണ്ട്; കേരളക്കര വീണ്ടും കറുത്ത ഷര്‍ട്ടിടും!

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞെട്ടിക്കാന്‍ നിവിന്‍ പോളി വീണ്ടും വന്നു!

Webdunia
ശനി, 25 ജൂണ്‍ 2016 (18:30 IST)
നിവിന്‍ പോളി വീണ്ടും വന്നു. തന്‍റെ ആയുധങ്ങളിലെ ഏറ്റവും മാരകമായ ഒന്നുമായി. അതേ, നിവിന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ‘പ്രേമം’ വീണ്ടും കേരളത്തില്‍ റിലീസ് ചെയ്തു. കരുനാഗപ്പള്ളി കാര്‍ണിവല്‍ തിയേറ്ററിലാണ് പ്രേമം വീണ്ടും എത്തിയിരിക്കുന്നത്.
 
2015 മേയ് 29നാണ് പ്രേമം റിലീസായത്. കേരളത്തില്‍ 100ലധികം ദിവസം പ്രദര്‍ശിപ്പിച്ച സിനിമ തമിഴ്നാട്ടില്‍ 300 ദിവസമാണ് ഓടിയത്. അതായത് കേരളത്തിലേക്കാള്‍ വലിയ വിജയമാണ് തമിഴില്‍ പ്രേമം നേടിയത്.
 
കേരളത്തിലാണെങ്കില്‍ ദൃശ്യം കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി പ്രേമം മാറി. ടി വി ചാനലുകളില്‍ പലതവണ പ്രേമം സംപ്രേക്ഷണം ചെയ്തെങ്കിലും ഈ സിനിമ ബിഗ് സ്ക്രീനില്‍ കാണാന്‍ ഇപ്പോഴും ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാലാണ് കേരളത്തില്‍ വീണ്ടും പ്രേമം റിലീസ് ചെയ്തിരിക്കുന്നത്.
 
കൂടുതല്‍ തിയേറ്ററുകളിലേക്ക് അടുത്ത ദിവസങ്ങളില്‍ പ്രേമപ്പനി പടരുമെന്ന് പ്രതീക്ഷിക്കാം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം നിര്‍മ്മിച്ചത് അന്‍‌വര്‍ റഷീദാണ്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments