Webdunia - Bharat's app for daily news and videos

Install App

Cold Case Review,കോള്‍ഡ് കേസ് അങ്ങ് തണുത്ത് പോയി, മികച്ച പ്രകടനം പുറത്തെടുത്ത് പൃഥ്വിരാജും അദിതി ബാലനും

കെ ആര്‍ അനൂപ്
ബുധന്‍, 30 ജൂണ്‍ 2021 (11:36 IST)
പൃഥ്വിരാജിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായാണ് 'കോള്‍ഡ് കേസ്'. നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത സിനിമ ഒരുപാട് അങ്ങ് തണുത്ത് പോയിയെന്ന് ഒറ്റവാക്കില്‍ പറയാം. ഹൊററും കുറ്റാന്വേഷണവും ചേര്‍ന്ന 'കോള്‍ഡ് കേസ്' പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സസ്‌പെന്‍സ്, ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും 'കോള്‍ഡ് കേസ്'. സിനിമയിലെ ഏറ്റവും പോസിറ്റീവായ ഒരു ഘടകം ടൈറ്റില്‍ തന്നെയാണ്. സിനിമ കണ്ടു കഴിഞ്ഞാല്‍ മാത്രമേ എന്തുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഈ ടൈറ്റില്‍ നല്‍കി എന്ന് മനസ്സിലാക്കാന്‍ ആകുകയുള്ളൂ. 
 
എന്താണ് 'കോള്‍ഡ് കേസ്' ?
 
മീന്‍ പിടുത്തത്തില്‍ ഇടയില്‍ ഒരു തലയോട്ടി കിട്ടുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ ചുരുള്‍ എങ്ങനെ അഴിക്കുന്നു എന്നതുമാണ് സിനിമ.
 
പൃഥ്വിരാജും അദിതി ബാലനും 
 
സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് വേഷമിടുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്. വാലും തുമ്പും ഇല്ലാത്ത കേസ് അന്വേഷണത്തില്‍ ആണ് സത്യജിത്. സമാന്തരമായി അമാനുഷിക ഘടകങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ് മേധാ പത്മജയും. രണ്ട് വ്യത്യസ്ത ട്രാക്കിലൂടെ നീങ്ങുന്ന അന്വേഷണം ഒരു ഘട്ടത്തില്‍ ഒരുമിക്കും. ത്രില്ല് മാത്രമല്ല ഹൊറര്‍ സീനുകളിലൂടെ പ്രേക്ഷകരെ പേടിപ്പിക്കുന്നമുണ്ട് സിനിമ. 
 
പെട്ടെന്ന് അവസാനിച്ചോ എന്ന തോന്നല്‍ 
 
ഒട്ടേറെ സാധ്യതകള്‍ ഉണ്ടായിരുന്ന സിനിമ പെട്ടെന്ന് അവസാനിച്ചോ എന്നൊരു തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാകും. അവസാനത്തെ അരമണിക്കൂറില്‍ സിനിമ അല്പം പതറുന്നുണ്ട്.
 
 
അനില്‍ നെടുമങ്ങാടിന്റെ കഥാപാത്രം 
 
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അനില്‍ യാത്രയായത്. അദ്ദേഹത്തിന്റെ ശബ്ദം മറ്റൊരാളാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.സിഐ സിയാദിലൂടെ ശ്രദ്ധേയമായ പ്രകടനം തന്നെ കാഴ്ചവെച്ചു.
 
താര നിര 
 
ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ആത്മ രാജന്‍, സുചിത്ര പിള്ള, പൂജ മോഹന്‍രാജ്, രവി കൃഷ്ണന്‍, അലന്‍സിയര്‍, മാല പാര്‍വതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കോവിഡ് കാലത്തെ പരിമിതികളെ അവര്‍ മറികടന്നു എന്നുവേണം മനസ്സിലാക്കാന്‍. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
റേറ്റിംഗ് 3/5

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments