Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍മാന്‍ എന്ന അമാനുഷന്‍

Webdunia
സൂപ്പര്‍മാന്‍ എന്ന കോമിക് കഥാപാത്രത്തെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഉരുക്കു മനുഷ്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം, ആക്ഷന്‍ കോമിക്കുകളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1938 ജൂണിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ ഒന്ന്. തുടര്‍ന്ന് എക്കാലത്തെയും ജനപ്രീതി നേടിയ കഥാപാത്രമായി മാറി.

ജെറി സീഗെലും ജോ ഷൂസ്റ്ററുമാണ് സൂപ്പര്‍മാന്‍റെ സ്രഷ്ടാക്കള്‍. ക്രിസ്റ്റോണ്‍ എന്ന ഗ്രഹത്തിലാണ് കാള്‍-യെല്‍ എന്ന പേരില്‍ സൂപ്പര്‍മാന്‍ ജനിച്ചത്. ക്രിസ്റ്റോണ്‍ സ്ഫോടനത്തില്‍ നശിക്കുന്നതിന് മുമ്പായി, സൂപ്പര്‍മാന്‍റെ പിതാവും ശാസ്ത്രജ്ഞനുമായ ജോര്‍യെല്‍ ഒരു റോക്കറ്റില്‍ കയറ്റി സൂപ്പര്‍മാനെ ഭൂമിയിലേക്ക് അയച്ചു.

സ്മാള്‍വില്ല എന്ന ഒരു കൊച്ചുപട്ടണത്തിന് സമീപം സൂപ്പര്‍മാനെയും വഹിച്ചുകൊണ്ട് റോക്കറ്റ് പതിച്ചത്. അവിടുന്ന് ജൊനാതന്‍, മാര്‍ത്താകെന്‍റ് എന്നീ രണ്ടുപേര്‍ സൂപ്പര്‍മാനെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്തു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ അമാനുഷികമായ പല കഴിവുകളും തനിക്കുള്ളതായി സൂപ്പര്‍മാന് മനസ്സിലാവുകയും ദുഷ്ടശക്തികള്‍ക്കെതിരായി പോരാട്ടം ആരംഭിക്കുകയും ചെയ്തു. ഇതാണ് സൂപ്പര്‍മാന്‍ എന്ന കഥാപാത്രത്തിന്‍റെ ചരിത്രം.

സൂപ്പര്‍മാന്‍ എന്ന വാക്ക് ജര്‍മ്മന്‍ വാക്കായ ഉബെര്‍മെന്‍ഷ് എന്നതിന്‍റെ തര്‍ജമയാണ്. ജെറിസിഗെലും ജോ ഷൂസ്റ്ററും തങ്ങളുടെ കഥയില്‍ സൂപ്പര്‍മാനെ ഒരു വില്ലന്‍ കഥാപാത്രമായാണ് ആദ്യം അവതരിപ്പിച്ചത്.

ആ കഥയ്ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെയും വിറ്റു പോകാതെയും വന്നപ്പോള്‍ സൂപ്പര്‍മാനെ നിയമത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രമായി മാറ്റുകയായിരുന്നു പിന്നീട്. അങ്ങനെ നവീകരിച്ച സൂപ്പര്‍മാന്‍ എന്ന കഥാപാത്രം ആക്ഷന്‍ കോമിക്സ് -1 എന്ന കോമിക് പുസ്തകത്തിലൂടെ 1938 ജൂണില്‍ പുറത്തു വന്നു.

അതിനുശേഷം ഡി.സി. കോമിക്സ് എന്ന കമ്പനി ഈ കഥാപാത്രത്തിന്‍റെ അവകാശം ഏറ്റെടുക്കുകയും അതിന്‍റെ പ്രവര്‍ത്തനം അവര്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കഥാപാത്രത്തിന്‍റെ നവീകരണം അവര്‍ നടത്തി.

അറുപതുകളില്‍ ദൃശ്യമാധ്യമ രംഗത്ത് ശബ്ദചിത്ര സാങ്കേതിക വിദ്യ വളര്‍ന്നതോടെ കഥാപാത്രങ്ങളുടെ ദൃശ്യവത്ക്കരണത്തില്‍ വിപ്ളവകരമായ പല മാറ്റങ്ങളും ഉണ്ടായി. സൂപ്പര്‍മാന്‍റെ ദൃശ്യവത്ക്കരണത്തിനും ഈ മാറ്റങ്ങള്‍ പ്രതിഫലിച്ചു.

തുടര്‍ന്ന് സൂപ്പര്‍മാന്‍ ദൈവത്തോളം കഴിവുള്ള കഥാപാത്രമായി ദൃശ്യവത്ക്കരിക്കപ്പെട്ടു. ഇത് ഈ കഥാപാത്രത്തെ കുറിച്ച് പുതിയ കഥകള്‍ മെനയുന്ന എഴുത്തുകാര്‍ക്ക് ഒരു വെല്ലുവിളിയായി മാറി. മാത്രമല്ല, അതിശക്തന്‍ എന്ന പരിവേഷം ജനപ്രീതി കുറയുന്നതായും കണ്ടു. ഇതിനെത്തുടര്‍ന്ന് ഡി.സി.കോമിക്സ് സൂപ്പര്‍മാന്‍ കഥാപാത്രത്തിന് ജനങ്ങള്‍ക്ക് രസിക്കും വിധത്തില്‍ ശക്തമായ മാറ്റം വരുത്താന്‍ തീരുമാനിച്ചു.

എഴുത്തുകാരനും നടനുമായ ജോണ്‍ ബൈറണ്‍ കമ്പനി ഈ ജോലിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും 1986ല്‍ ഉരുക്കുമനുഷ്യന്‍ തന്‍റെ ആവിര്‍ഭാവം പറയുന്ന രീതിയില്‍ കഥയെ മാറ്റിക്കൊണ്ട് പ്രകടമായ മാറ്റം വരുത്തുകയും ചെയ്തു. അത് വന്‍വിജയമാവുകയും കോമിക്കുകളുടെ മുഖ്യധാരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

2003 ല്‍ ഡി.സി. കോമിക്സ് സൂപ്പര്‍മാന്‍ എന്ന പേരില്‍ത്തന്നെ ഇതിന്‍റെ 12-ാമത് പരമ്പര പുറത്തിറക്കിയിട്ടുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു; 17881 പേര്‍ കുട്ടികള്‍

'ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി; തന്റെ പ്രസ്താവനയും വിശദീകരണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി

അമേരിക്കയില്‍ നിന്ന് 205 ഇന്ത്യക്കാരെ നാടുകടത്തി; അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു

തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന്‍ ആശുപത്രിയില്‍

Show comments