2019ൽ പുൽ‌വാമയിൽ നഷ്ടമായത് 49 ധീരസൈനികരെ, രാജ്യം കണ്ണീരിലാഴ്ന്ന ദിനങ്ങൾ

ഗോൾഡ ഡിസൂസ
വ്യാഴം, 19 ഡിസം‌ബര്‍ 2019 (14:37 IST)
2019 ഫെബ്രുവരി 14, ഇന്ത്യൻ ജനത ഒരിക്കലും പൊറുക്കാത്ത ദിവസം. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. ആക്രമണത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 49 സിആർപിഎഫ് ജവാന്മാരുടെ ജീവനും ജീവിതവുമാണ്. രാജ്യം കണ്ണീരിലാഴ്ന്ന മണിക്കൂറുകൾ. 
 
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. 
 
ഇതിനിടയിൽ പലരും ആശങ്കൾ പ്രകടിപ്പിച്ചു. കനത്ത സുരക്ഷയെ മറികടന്ന് ഇത്തരമൊരു അക്രമണം ഉണ്ടാക്കാൻ ആരാണ് ഇയാളെ സഹായിച്ചതെന്ന ചോദ്യവും ഉയർന്നു വന്നു. ഭീകരരുടെ നീക്കങ്ങളെക്കുറിച്ചു രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലുമുണ്ടായ പിഴവാണ് ഇത്രയും വലിയ അക്രമണം നടക്കാൻ കാരണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ വിലയിരുത്തിയത്. പുൽ‌വാമ ആക്രമണത്തിനു ശേഷം മാത്രം 41 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.
 
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. അതിന്റെ രുദ്രഭാവമായിരുന്നു ഫെബ്രുവരിയിൽ കണ്ടത്. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പിന്നാലെ, പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 
 
2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നിട്ടുള്ളത്. അതിർത്തികളിൽ ഇപ്പോഴും വെടിശബ്ദം അവസാനിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments