തമിഴ്‌നാട്ടിൽ സ്റ്റാലിൻ, ബംഗാളിൽ മമത, കേരളത്തിൽ പിണറായി, ബിജെപി രാഷ്ട്രീയത്തിനെതിരെ വിജയം നേടി പ്രാദേശിക നേതാക്കൾ: ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടമായി കോൺഗ്രസ്

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (20:25 IST)
ദേശീയ‌രാഷ്ട്രീയത്തിൽ ബിജെപിയുടെ അനിഷേധ്യമായ ആധിപത്യത്തിനാണ് 2014 മുതൽ രാജ്യത്ത് ദൃശ്യമായത്. ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നി ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിൽ ആധിപത്യം നേടാനായ ബിജെപിക്കെതിരെ പ്രാദേശിക നേതാക്കളുടെ പ്രതിരോധം രൂപപ്പെടുന്നതിനാണ് 2021 സാക്ഷിയായത്.
 
കർണാടക,പോണ്ടിച്ചേരി, തമിഴ്‌നാട്ടിൽ എഐ‌ഡിഎംകെയുടെ സഖ്യകക്ഷി, കേരളത്തിൽ തങ്ങളുടെ സാന്നിധ്യം ഒന്നിൽ നിന്നും ഉയർത്തുക, ബംഗാളിൽ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയെ ചേരിയിലെത്തിക്കുന്നതോടെ ഭരണം പിടിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബിജെപി വെച്ചുപുലർത്തിയതെങ്കിലും ഇതിനെതിരെ പ്രതിരോധക്കോട്ട ഉയരുന്നതാണ് 2021ൽ ദൃശ്യമായത്.
 
ബംഗാൾ രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ ബംഗാളിൽ മാത്രം ഒതുങ്ങി നിന്ന മമത ബാനർജി ദേശീയ രാഷ്ട്രീയത്തിൽ ശക്തി നേടുന്നതാണ് 2021ൽ കാണാനായത്. സകല ബിജെപി നേതാക്കളും ബംഗാളിൽ ക്യാമ്പ് ചെയ്‌ത് പ്രചരണം തുടങ്ങിയതോടെ ബംഗാൾ തിരെഞ്ഞെടുപ്പ് രാജ്യമാകെ ചർച്ചാ വിഷയമായി. ഒടുവിൽ ബംഗാൾ ഭരണം പിടിച്ചെടുത്തതോടെ മോദിvs മമത ചർച്ചകളും ദേശീയ രാഷ്ട്രീയത്തിൽ പൊടിപിടിച്ചു.
 
കേരളത്തിൽ കൃത്യമായ ഇടവേളയിലെ ഭരണമാറ്റമാണ് ദൃശ്യമായിരുന്നതെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു കക്ഷി തുടർഭരണത്തിലെത്തുന്നത് 2021ൽ ദൃശ്യമായി. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം ചുവപ്പണിഞ്ഞപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ സ്ഥാനം വളരെ ഏറെ ചുരുങ്ങി. പാർട്ടിക്കുള്ളിൽ വിമത ഗ്രൂപ്പ് തല പൊക്കിയതിനും പാർട്ടി നേതൃത്വത്തിനെതിരെ തന്നെ രംഗത്ത് വരുന്നതിനും പാർട്ടിയുടെ ദയനീയ പ്രകടനങ്ങൾ കാരണമായി.
 
തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ ബിജെപി കൂട്ടുക്കെട്ട് പൊളിച്ചുകൊണ്ട് ദ്രാവിഡരാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിനാണ് സ്റ്റാലിൻ തുടക്കമിട്ടത്. ഭരണമേറ്റത് മുതലുള്ള പരിഷ്‌കാര പ്രവർത്തനങ്ങൾ സ്റ്റാലിനെ വാർത്തകളിൽ നിറച്ചു.മഹാരാഷ്ട്രയിൽ ബിജെപിയുമായി പരസ്യമായി ഏറ്റുമുട്ടുന്ന ശിവസേനയും ഇന്ത്യൻ രാഷ്ട്രീയ‌ത്തിൽ വ്യ‌ത്യസ്‌ത കാഴ്‌ച്ചയായി.
 
2022 തുടക്കമാവുമ്പോൾ പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുക. ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നി രാമക്ഷേത്ര നിർമാണം, ലവ് ജിഹാദ് തുടങ്ങിയ അജണ്ടകൾ തന്നെയാണ് ബിജെപി തിരെഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. 2023ലെ ലോക്‌സഭ വിജയത്തിൽ യു‌പി തിരെഞ്ഞെടുപ്പ് ഫലം സ്വാധീനം ചെലുത്തും എന്നതിനാൽ പ്രധാനമന്ത്രി തന്നെ നേരിട്ടാണ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് യുപിയിൽ ഇറങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കില്ല; പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് വനിതാ ജീവനക്കാരിക്ക് പരിക്ക്

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് സതീശന്‍

പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ

കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്

അടുത്ത ലേഖനം
Show comments