Webdunia - Bharat's app for daily news and videos

Install App

വിറപ്പിച്ച് വിറച്ച് ഒടുക്കം അര്‍ജന്റീനയുടെ ജയം

35-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഉഗ്രന്‍ അസിസ്റ്റില്‍ നിന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ കണ്ടെത്തിയത് നഹ്യുയെല്‍ മൊളിന ആണ്

Webdunia
ശനി, 10 ഡിസം‌ബര്‍ 2022 (10:04 IST)
ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ, ഉദ്വേഗം നിറഞ്ഞ മത്സരമാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്നത്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഒടുവില്‍ അര്‍ജന്റീനയുടെ ജയം. ഷൂട്ടൗട്ടില്‍ 4-3 നാണ് അര്‍ജന്റീനയുടെ ജയം. 
 
35-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഉഗ്രന്‍ അസിസ്റ്റില്‍ നിന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ കണ്ടെത്തിയത് നഹ്യുയെല്‍ മൊളിന ആണ്. 73-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ അക്വുനയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലയണല്‍ മെസി അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. ഈ സമയത്ത് അര്‍ജന്റീന ജയം ഉറപ്പിച്ചതാണ്. 
 
അവസാന 20 മിനിറ്റ് കൊണ്ട് അര്‍ജന്റൈന്‍ പ്രതിരോധം മുറിച്ചുകടന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍ നേടുക പ്രയാസമാണെന്ന് എല്ലാവരും വിധിയെഴുതി. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 83-ാം മിനിറ്റില്‍ വൗട്ട് വെഗോര്‍സ്റ്റിലൂടെ നെതര്‍ലന്‍ഡ്‌സ് ആദ്യ ഗോള്‍ നേടിയത്. 
 
സമനില ഗോളിനായി പിന്നെയും നെതര്‍ലന്‍ഡ്‌സ് പരിശ്രമങ്ങള്‍ തുടര്‍ന്നു. ഫൈനല്‍ വിസില്‍ വിളിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കേ വെഗോര്‍സ്റ്റിലൂടെ അടുത്ത ഗോളും നേടി നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയെ വിറപ്പിച്ചു. പിന്നീട് മത്സരം അധിക സമയത്തിലേക്ക്. 
 
അധിക സമയത്തില്‍ കളം നിറഞ്ഞു കളിച്ചത് അര്‍ജന്റീനയാണ്. നിരവധി ഗോള്‍ അവസരങ്ങള്‍ അര്‍ജന്റീന സൃഷ്ടിച്ചു. എന്നാല്‍ ഒന്നും ഗോള്‍ ആക്കാന്‍ സാധിച്ചില്ല. നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തിലേക്ക് ഉള്‍വലിയുകയും ചെയ്തു. ഒടുവില്‍ അനുവദിച്ച അധിക സമയം ഗോളൊന്നും ഇല്ലാതെ അവസാനിച്ചു. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. 
 
നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടഞ്ഞിട്ട് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയ്ക്ക് വിജയപ്രതീക്ഷ നല്‍കി. മാര്‍ട്ടിനെസിന്റെ മികവ് കൊണ്ട് അര്‍ജന്റീന സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരെണ്ണം, ടെസ്റ്റിൽ അപൂർവ നെട്ടം കൊയ്ത് കാമിൻഡു മെൻഡിസ്

ind vs bangladesh test: 24 പന്തിൽ റൺസൊന്നുമെടുക്കാതെ പുറത്തായി ബംഗ്ലാദേശ് ഓപ്പണർ സാക്കിർ ഹസൻ, പുതിയ റെക്കോർഡ്

അടുത്ത ലേഖനം
Show comments