Webdunia - Bharat's app for daily news and videos

Install App

ബലന്‍ ദി ഓര്‍: മികച്ച പുരുഷ താരം റോഡ്രി, വനിത താരമായി വീണ്ടും ബൊന്‍മാറ്റി

സ്‌പെയിനിനു വേണ്ടി യൂറോ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചൂടിയാണ് റോഡ്രി മറ്റുള്ള വമ്പന്‍മാരെ പിന്നിലാക്കി ബലന്‍ ദി ഓറില്‍ മുത്തമിട്ടത്

രേണുക വേണു
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (08:41 IST)
Rodri

2024 ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബലന്‍ ദി ഓര്‍ പുരസ്‌കാരം സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രിയുടെ നേട്ടം. വിനീഷ്യസ് രണ്ടാം സ്ഥാനത്ത്. ക്ലബ് ഫുട്‌ബോളിനൊപ്പം രാജ്യാന്തര ടീമിനു വേണ്ടി നടത്തിയ പ്രകടനം കൂടി പരിഗണിച്ചാണ് റോഡ്രിയെ മികച്ച പുരുഷ ഫുട്‌ബോളറായി തിരഞ്ഞെടുത്തത്. 
 
സ്‌പെയിനിനു വേണ്ടി യൂറോ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചൂടിയാണ് റോഡ്രി മറ്റുള്ള വമ്പന്‍മാരെ പിന്നിലാക്കി ബലന്‍ ദി ഓറില്‍ മുത്തമിട്ടത്. യൂറോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രി മാഞ്ചസ്റ്റര്‍ സിറ്റിക്കായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അവസാന നിമിഷം വരെ വിനീഷ്യസിനു പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു സൂചനകള്‍. അതേസമയം വിനീഷ്യസിനെ ഒഴിവാക്കിയെന്നു ആരോപിച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍ ബലന്‍ ദി ഓര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. 
 
സ്പാനിഷ് താരം അയ്താന ബൊന്‍മാറ്റിക്കാണ് മികച്ച വനിത താരത്തിനുള്ള ബലന്‍ ദി ഓര്‍ പുരസ്‌കാരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബൊന്‍മാറ്റി ഈ പുരസ്‌കാരം നേടുന്നത്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കു വേണ്ടിയാണ് ബൊന്‍മാറ്റി കളിക്കുന്നത്. 
 
ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലമീന്‍ യമാല്‍ ആണ് മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം കിലിയന്‍ എംബാപ്പെയും ഹാരി കെയ്‌നും പങ്കിട്ടു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് ആണ് മികച്ച ഗോള്‍ കീപ്പര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് മാര്‍ട്ടിനെസിന്റെ നേട്ടം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments