Webdunia - Bharat's app for daily news and videos

Install App

നൂകാംപില്‍ അത്ഭുതം തീര്‍ത്ത് ബാഴ്‌സ; അവസാന എട്ടു മിനിറ്റില്‍ മൂന്നു ഗോളുകൾ, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോളുകള്‍ - വീഡിയോ

അവസാന എട്ടു മിനിറ്റില്‍ മൂന്നു ഗോളുകൾ, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോളുകള്‍ - വീഡിയോ

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (14:24 IST)
എന്തുകൊണ്ടാണ് ബാഴ്‌സലോണയെ ആരാധകര്‍ ഇതു പോലെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നു പുലർച്ചെ കണ്ടത്. ‘കട്ട ഫാന്‍‌സ്’ പോലും പ്രതീക്ഷയില്ലാതെ സ്‌റ്റേഡിയത്തിലെത്തിയ ദിവസമാണ് ലയണല്‍ മെസിയും സംഘവും നൂകാംപില്‍ അത്ഭുതം വിരിയിച്ചത്.  

ഫുട്‌ബോളിന്റെ സകല സൌന്ദര്യവും ആവാഹിച്ച മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെയ്നെതിരെ (പിഎസ്ജി) ബാഴ്‌സ വിജയിച്ചത്. ഒരു പക്ഷേ ചാമ്പ്യന്‍‌സ് ലീഗ് ചരിത്രത്തില്‍ ആദ്യമായിട്ടാകാം ഇങ്ങനെയൊരു ക്ലൈമാക്‍സ്.

അവസാന എട്ടു മിനിറ്റിലാണ് ബാഴ്‌സ മൂന്നു ഗോളുകൾ നേടിയത് എന്നതാണ് ആരാധകരെ പോലും ഞെട്ടിച്ചത്. അവസാന മിനിറ്റുകളില്‍ മെസി ടച്ച് അകന്നു നിന്നപ്പോള്‍ കളി മെസി ഏറ്റെടുത്തു. 88, 91 മിനിറ്റുകളിൽ ബ്രസീല്‍ താരം പിഎസ്ജിയുടെ വല ചലിപ്പിച്ചതോടെ സ്‌റ്റേഡിയം ഇരമ്പി.

ഒരു ഗോള്‍ കൂടി വീണാല്‍ ക്വാർട്ടറിൽ എത്താമെന്ന് ഉറപ്പുള്ളതിനാല്‍ ലൂയി സുവാരസും മെസിയും നെയ്‌മറും, ഇനിയസ്‌റ്റയും എതിരാളികളുടെ ബോക്‍സിലേക്ക് ആക്രമണം അഴിച്ചുവിട്ടു.

മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയുമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സെർജി റോബർട്ടോയുടെ ഗോളിലൂടെ സൂപ്പർ പോരാട്ടത്തന് ബാഴ്‌സ ടിക്കറ്റ് നേടിയപ്പോള്‍ പിഎസ്ജിയുടെ നെഞ്ച് തകരുന്നതാണ് കണ്ടത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സുവാരസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ 40മത് മിനിറ്റില്‍ കുർസാവയുടെ സെൽഫ് ഗോളിലൂടെ ബാഴ്‌സ രണ്ടാം ഗോള്‍ കണ്ടെത്തി. 50മത് മിറ്റില്‍ മെസി ഗോള്‍ നേടിയതോടെ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. എന്നാല്‍, 62–ാം മിനിറ്റിൽ എഡിസൻ കവാനി നേടിയ ഗോൾ ബാർസയുടെ ചീട്ടു കീറുമെന്ന് ഉറച്ച ആരാധകർ പോലും കരുതിയെങ്കിലും അവസാന മിനിറ്റില്‍ നെയ്‌മര്‍ മാജിക്ക് ആരും പ്രതീക്ഷിച്ചില്ല.

ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബാർസയുടെ വിജയം.  ഇരുപാദങ്ങളിലുമായി 6–5നാണ് ബാർസ, പിഎസ്ജിയെ മറികടന്നത്.

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി ഹര്‍മന്‍പ്രീത്, 6 വിക്കറ്റുമായി ക്രാന്തി ഗൗഡ്, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

എന്തിനാടാ ജയിച്ചിട്ട് ... നമ്മൾ പാകിസ്ഥാനാണ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് തോൽവി

അച്ഛനൊക്കെ അങ്ങ് വീട്ടിൽ, അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സർ തൂക്കി മകൻ: വീഡിയോ

India vs England, 4th Test: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍; കരുണ്‍ നായര്‍ ബെഞ്ചില്‍, ബുംറ കളിക്കും

India Champions vs South Africa Champions: ഡിവില്ലിയേഴ്‌സിന്റെ ചൂടറിഞ്ഞ് ഇന്ത്യ; സൗത്താഫ്രിക്ക ചാംപ്യന്‍സിനോടു തോല്‍വി

അടുത്ത ലേഖനം
Show comments