Webdunia - Bharat's app for daily news and videos

Install App

ഒറ്റ പിഴവില്‍ ചിലിക്ക് നഷ്‌ടമായത് ‘പൊന്നിന്‍ കുടമാണ്’ - കിരീടം ജോക്കീം ലോയ്‌ക്ക് അവകാശപ്പെട്ടത്

ഒറ്റ പിഴവില്‍ ചിലിക്ക് നഷ്‌ടമായത് ‘പൊന്നിന്‍ കുടമാണ്’

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (19:19 IST)
വിയര്‍ത്തു കളിച്ചത് ചിലിയാണെങ്കിലും കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ജോക്കീം ലോയുടെ കുട്ടികള്‍ക്കായിരുന്നു. കളിക്കുന്ന ജര്‍മ്മനിയോടാണെന്നും ചെറിയ പിഴവ് പോലും തിരിച്ചടികളാണുണ്ടാക്കുകയെന്ന തിരിച്ചറിവില്ലായ്‌മയാണ് ലാറ്റിനമേരിക്കന്‍ രാജാക്കന്മാര്‍ക്ക് വിനയായത്.

കോൺഫെഡറേഷൻസ് കപ്പില്‍ ജര്‍മ്മനി മുത്തമിട്ടപ്പോള്‍ ചിലിയുടെ ചങ്കാണ് തകര്‍ന്നത്. മാഴ്സലോ ദയസിന്റെ പിഴവിൽ നിന്നു ലഭിച്ച പന്ത് കൈക്കലാക്കിയ ടിമോ വെർണർ സാഹസത്തിന് മുതിരാതെ ലാർസ് സ്റ്റിൻഡിന് പാസ് മറിച്ചു നല്‍കുകയും അദ്ദേഹമത് ചിലിയുടെ വലയിലെത്തിക്കുകയും ചെയ്‌തപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു.

ഇരുപതാം മിനിറ്റിൽ ഗോള്‍ വീണതിന്റെ ഞെട്ടലില്ലാതെ കളിച്ചതെങ്കിലും ഭാഗ്യക്കേട് ഒപ്പം നിന്നതാണ് ചിലിക്ക് വിനയായത്. ജർമ്മൻ ഗോളി സ്റ്റെഗന്റെ തകര്‍പ്പന്‍ സേവുകള്‍ ചിലിയയുടെ പ്രതീക്ഷകള്‍ തകിടം മറച്ചപ്പോള്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതിലും അലക്സിസ് സാഞ്ചസും, ആർടുറോ വിദാലും, എഡ്വാർഡോ വർഗാസും മുന്നിട്ടു നിന്നു.

ഗോള്‍ എന്നുറച്ച മുന്നേറ്റങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഒഴുകിയെത്തിയതോടെ കരുത്തുറ്റ ജര്‍മ്മന്‍ പ്രതിരോധം ആടിയുലഞ്ഞു. ചിലി താരങ്ങള്‍ ജര്‍മ്മന്‍ യുവനിരയെ ഞെട്ടിച്ചും വിറപ്പിച്ചും കളി കൈലെടുത്തുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതിലാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ മത്സരിച്ചത്.



കളിയിൽ കൂടുതൽ നേരം പന്തു കൈവശം വച്ചിട്ടും കൂടുതൽ ഷോട്ടുകളുതിർത്തിട്ടും ചിലിക്ക് ഗോള്‍ നേടാന്‍ സാധിക്കാത്തതിന് കാരണം പിഴവുകള്‍ തുടര്‍ന്നതാണ്. ജർമനിയുടെ യുവസംഘം ഡസൻകണക്കിന്​ ഗോളുകൾ വാങ്ങികൂട്ടുമെന്നുറപ്പിച്ചപ്പോഴാണ് ചിലി കളി കൈവിട്ടത്. തിരിച്ചടിക്കാനും കളി പിടിക്കാനും ചിലിക്ക്​ അരഡസനോളം അവസരങ്ങളാണ് ലഭിച്ചത്.

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴും ലഭിച്ച അവസരങ്ങള്‍ ചിലി പാഴാക്കിയതോടെ കോൺഫെഡറേഷൻസ്​ കപ്പില്‍ ജര്‍മ്മനി ആദ്യമായി മുത്തമിട്ടു.

2018ലെ ലോകകപ്പ് ലക്ഷ്യമാക്കി മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ കോൺഫെഡറേഷൻസ്​ കപ്പില്‍ കളത്തിലിറക്കാന്‍ കാണിച്ച ജര്‍മ്മന്‍ പരിശീലകന്‍ ജോക്കീം ലോയുടെ തന്റേടം പ്രശംസ അര്‍ഹിക്കുന്നതാണ്. പരിചയസമ്പന്നരായ ചിലി താരങ്ങളെ ഒരു പരിധിവരെ പൂട്ടാനും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചു.

ഈ യുവസംഘത്തില്‍ നിന്നുള്ള ഒരു പിടി താരങ്ങളെ കൂട്ടിച്ചേര്‍ത്തുള്ളതായിരിക്കും ജര്‍മ്മനിയുടെ ലോകകപ്പ് ടീം. ജോക്കീം ലോയുടെ ഈ നീക്കം ബ്രസീലും അര്‍ജന്റീനയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് നല്‍കുന്നത്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments