Webdunia - Bharat's app for daily news and videos

Install App

ഇ‌തിഹാസ ഗോൾ കീപ്പർ ഐകർ കസീയസ് വിരമിച്ചു

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2020 (08:09 IST)
സ്പെയിനിന്റെ ഇതിഹാസ ഗോൾ കീപ്പിംഗ് താരവും ലോകകപ്പ് നേടിയ ടീമിന്റെ നായകനുമായിരുന്ന ഐകർ കസീയസ് ഫുട്ബോളിൽ നിന്നും വിരമിച്ചു.22 വർഷം നീണ്ടുനിന്ന കരിയറിനാണ് 39കാരനായ കസീയസ് വിരാമമിട്ടത്.
 
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് നേരത്തെ വിരമിച്ച കസീയസ് കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി പോര്‍ച്ചുഗീസ് ക്ലബ്ബായ പോർട്ടോയിലാണ് വലകാക്കുന്നത്. പോർട്ടോയുടെ രണ്ട് ലീഗ് കിരീടങ്ങളിൽ കസീയസ് പങ്കാളിയായിരുന്നു.ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരം എന്നീ റെക്കോഡുകൾ കസീയസിന്റെ പേരിലാണ്. 2010ല്‍ സ്പെയിനിനെ ലോകകപ്പ് വിജയികളാക്കുന്നതിലും 2008ലും 2012ലും സ്പെയിനിന്റെ യൂറോ കപ്പ് കിരീട നേട്ടത്തിലും കസീയസ് നിർണായക പങ്കുവഹിച്ചു. 
 
റയലില്‍ നീണ്ട 16 വര്‍ഷത്തെ കരിയറില്‍ 725 മത്സരങ്ങള്‍ കളിച്ച കസീയസ് ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments