Webdunia - Bharat's app for daily news and videos

Install App

ബാഴ്‌സയോട് വിട: വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മെസ്സി

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (17:07 IST)
ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളുടെ നെഞ്ച് തകർത്ത് കൊണ്ട് ക്ലബ് ഫുട്ബോളിൽ മായാജാലങ്ങൾ തീർത്ത ബാഴ്‌സലോണയുടെ പത്താം നമ്പർ ജേഴ്‌സിയിൽ ഇനിയൊരിക്കലും നമുക്ക് മെസ്സിയെ കാണാനാവില്ല എന്നത് ഉറപ്പായിരിക്കുന്നു.
 
ബാഴ്‌സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മെസ്സി താന്‍ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയെയായിരുന്നു ആരാധകർക്ക് അവിടെ കാണാനായത്. ഈ നഗരത്തിൽ ജീവിച്ചപ്പോൾ ചെയ്‌ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. വിദേശത്ത് എവിടെ കരിയർ അവസാനിച്ചാലും ഞാൻ ഇവിടെ മടങ്ങിയെത്തും മെസ്സി പറഞ്ഞു.
 
അതേസമയം ബാഴ്‌സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അത് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് മെസ്സി മറുപടി നൽകി. ആരുമായും യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താന്‍ ബാഴ്‌സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് കഴിഞ്ഞ സീസണിൽ മെസ്സി ബാഴ്‌സലോണയിൽ തുടർന്നത്.
 
എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയര്‍ന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് വരെ മെസ്സി ടീമിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.ഇതോടെയാണ് ബാഴ്സലോണയിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി നീണ്ടുനിന്ന അവിസ്മരണീയമായ കരിയറിന് മെസ്സി അന്ത്യം കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments