Webdunia - Bharat's app for daily news and videos

Install App

26 അംഗ സ്ക്വാഡിൽ 12 പേർ മാത്രം മൊറോക്കോയിൽ ജനിച്ചവർ, വ്യത്യസ്തമാണ് ഈ മൊറോക്കൊ ടീമിൻ്റെ കാര്യം

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (12:06 IST)
ലോകകപ്പിലെ അത്ഭുതപ്രകടനങ്ങൾ കൊണ്ട് ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മൊറോക്കൊ. പ്രതിഭാധനരായ ഒരുപിടി താരങ്ങളുള്ള ടീം എന്നത് മാത്രമല്ല മൊറോക്കൊയുടെ കരുത്ത്. ആ ടീമിലെ ഒട്ടുമിക്ക താരങ്ങളും യൂറോപ്യൻ സൂപ്പർ ക്ലബുകളിൽ കളിക്കുന്ന വിശ്വസ്ത താരങ്ങളാൺ. പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ഹക്കിമി, ചെൽസിയുറ്റെ സിയെച്ച് എന്നിവർ അവരിൽ ചിലർ മാത്രം എന്നാൽ മറ്റൊരു ടീമിനും പറയാനില്ലാത്ത ഒരു കഥ കൂടി മൊറോക്കൻ ടീമിന് പറയാനുണ്ട്.
 
ഫ്രാൻസ്, ബെൽജിയം,ജർമനി തുടങ്ങിയ ടീമുകളിലെല്ലാം കുടിയേറ്റക്കാരായ മികച്ച കളിക്കാരുടെ പ്രകടനം കണ്ടതാണ് ലോകം, മൊറോക്കൊയുടെ കളിക്കാരുടെ കാര്യമെടുത്താൽ 26 അംഗ ടീമിൽ 12 പേർ മാത്രമാണ് മൊറോക്കൊയിൽ ജനിച്ചവർ. മറ്റുള്ളവർ ഈ ടീമിൽ കളിക്കാനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ടീമിലെ കുറെ താരങ്ങൾ മൊറോക്കയിലേക്ക് ചെറുപ്രായത്തിൽ എത്തിപ്പെട്ടവരാണെങ്കിൽ ചിലരുടെ മാതാപിതാക്കളുടെ ജന്മരാജ്യമാണ് മൊറോക്കൊ.
 
അവരുടെ ഗോൾ കീപ്പർ യാസീൻ ബൗനോ 3 വയസിലാണ് കാസബ്ലാങ്കയിലെത്തുന്നത്. സ്പെയിനിൻ്റെ നെഞ്ചിൽ ഒരു ഗോൾ പൊട്ടിച്ച അഷ്റഫ് ഹക്കീമി ജനിച്ചത് ഫ്രാൻസിലായിരുന്നു.അറബ് അസ്തിത്വം പേറുന്ന ഹക്കിമി കളിക്കാൻ തിരെഞ്ഞെടുത്തത് മൊറോക്കൊയേയും. ഇരുവരും ക്നോക്കൗട്ട് മത്സരങ്ങളിൽ മൊറോക്കൊയുടെ ഹീറോകളായി മാറി എന്നത് ചരിത്രം.
 
എന്തുകൊണ്ട് ടീമിലെ 50 ശതമാനത്തിന് മുകളിൽ താരങ്ങൾ മറ്റ് രാജ്യങ്ങളിൽ ജനിച്ചവരെന്നാൽ തങ്ങളുടെ മക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം ലഭിക്കാനായി മറ്റ് നാടുകളിലേക്ക് കുടിയേറിയവരുടെ മക്കളാണ് മൊറോക്കൻ ടീമിലെ അധികതാരങ്ങളും. തങ്ങളുടെ അച്ഛനമ്മമാരുടെ ത്യാഗമാണ് തങ്ങൾക്ക് വീണുകിട്ടിയ കരിയർ എന്ന ബോധ്യത്തിൽ മൊറോക്കോയ്ക്ക് വേണ്ടി പന്ത് തട്ടാൻ തീരുമാനമെടുത്തവർ.
 
ലോകകപ്പിൽ ഗോൾ നേട്ടം അമ്മയ്ക്കൊപ്പം ആഘോഷിക്കുന്ന ഹക്കിമിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ഹക്കിമിയുടെ മാത്രം കഥയല്ലിത്.  മൊറോക്കൻ താരം ഹക്കീം സിയെച്ച് എന്നിവരെല്ലാം നെതർലൻഡിനായി അണ്ടർ 20,21 ലെവലിൽ പ്രതിനിധീകരിച്ച താരമാണ്.തങ്ങളെ ഇന്ന് കാണുന്ന കളിക്കാരാക്കി മാറ്റിയ തങ്ങളുടെ മാതാപിതാക്കളുടെ ത്യാഗത്തിന് പ്രതിഫലമായി മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചവരാണ് ഇന്നത്തെ മൊറോക്കൻ നിരയിലെ ഭൂരിഭാഗം താരങ്ങളും.
 
വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ക്ലബുകളിൽ കളിക്കുന്ന, കളിച്ചിരുന്ന ഒരു കൂട്ടം താരങ്ങൾ ഒരു കൂരയ്ക്ക് കീഴിലും അസാമാന്യമായ ഒത്തിണക്കം കാടൂന്നുവെന്നാണ് മൊറോക്കൊയെ അപകടകാരികളാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments