ശിവരാമന്‍റെ സ്ത്രീവേഷം കണ്ട് ഭ്രമിച്ചു പോയ ഒട്ടേറെ നമ്പൂതിരിമാര്‍ മഞ്ചേരിയിലും തൃപ്പൂണിത്തുറയിലും ഉണ്ടായിരുന്നു. അരങ്ങില്‍ ജീവിതം വിസ്തരിച്ച് അഘോഷമാക്കിയ സുഹൃത്തുക്കളുടെ സ്നേഹത്തിന് ജീവിതത്തിന്‍റെ സായാഹ്ന കാലത്തും ഒട്ടും കുറവു വന്നിട്ടില്ല.
തങ്ങളുടെ സൌഹൃദം തകര്‍ക്കാന്‍ പലരും ശ്രമിച്ചെങ്കിലും ബന്ധത്തിന് കുറച്ചുകൂടി ദൃഢത വരാനേ അത് ഉപകരിച്ചുള്ളൂവെന്ന് ശിവരാമന്‍ സാക്‍ഷ്യപ്പെടുത്തുന്നു.