ഉദരരോഗങ്ങള്‍ ആണോ പ്രശ്നം?; വിഷമിക്കേണ്ട ഈ പഴം കഴിച്ച് നോക്കൂ...

മാങ്കോസ്റ്റീന്‍ ക‍ഴിക്കൂ...; ആരോഗ്യത്തോടെ ജീവിക്കാം !

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (12:57 IST)
മാങ്കോസ്റ്റീന്‍ കഴിച്ചിട്ടുണ്ടോ?. ഇന്തോനേഷ്യയില്‍ സുലഭമായി വളരുന്ന ഈ പഴം പാകമാകുന്നത് മഴക്കാലത്താണ്. ഉഷ്ണമേഖല കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളുടെ റാണിയാണ്  മാങ്കോസ്റ്റിന്‍. ഒരുപാട് വൈറ്റമിന്‍സ് അടങ്ങിയ ഈ പഴം കേടുവരാതെ മൂന്നാഴ്ച വരെ സൂക്ഷിക്കാം. 
 
കേരളത്തില്‍ പത്തനംതിട്ട, തൃശൂര്‍, കോട്ടയം, വയനാട്‌ ജില്ലകളിലാണ്‌ മാങ്കോസ്‌റ്റീന്‍ കൂടുതലായും കൃഷി ചെയ്‌തു വരുന്നത്‌. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. 
 
വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകള്‍ കായ്ക്കാന്‍ ഏഴ് വര്‍ഷം വരെ സമയമെടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.  നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുള്ള പഴമാണ് മാങ്കോസ്റ്റീന്‍. മലേഷ്യയില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഈ വിദേശി പഴം കഴിച്ചാല്‍ ശരീരത്തിലെ പല രോഗങ്ങളും ഇല്ലാതാക്കാം. 
 
സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള ഈ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌. അത് കുടാതെ ഉദരരോഗങ്ങള്‍ ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

അടുത്ത ലേഖനം
Show comments