Webdunia - Bharat's app for daily news and videos

Install App

ഫാസ്റ്റ് ഫുഡ് ഒരു ശീലമാക്കി മാറ്റി അല്ലേ ? സൂക്ഷിച്ചോളൂ... ആസ്ത്മ പിറകെയുണ്ട് !

ഫാസ്റ്റ് ഫുഡ് നല്‍കും ആസ്ത്മ

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (14:08 IST)
ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുന്നു. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവുമാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചാലുള്ള ദോഷത്തെപ്പറ്റി അറിഞ്ഞാല്‍ പിന്നെ ആരും ഇത് കഴിക്കില്ലെന്നതാണ് വസ്തുത. 
 
ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്ത്മയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അന്‍പത് രാജ്യങ്ങളിലുള്ള അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. 
 
ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. പിസ, ബര്‍ഗ്ഗര്‍ എന്നിങ്ങനെയുള്ളവയില്‍  അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവയാണ് പ്രശ്നക്കാരെന്നാണ് ഗവേഷകര്‍ പറയുന്നത്. 
 
ശരീരഭാഗങ്ങളിലെ ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിങ്ങനെയുള്ള അവസ്ഥയും ഫാസ്റ്റ്ഫുഡിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടായേക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി‍. അതുകൊണ്ടുതന്നെ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലത്.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments