ചപ്പാത്തി ഡയറ്റ്; പ്രമേഹമുള്ളവര്‍ വായിക്കണം

ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 52-55 വരെയാണ്

രേണുക വേണു
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (15:26 IST)
Chapati

പ്രമേഹമുള്ളവര്‍ ചോറ് ഒഴിവാക്കുകയും ചപ്പാത്തി ശീലമാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രമേഹമുള്ളവര്‍ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കേണ്ടത് തന്നെയാണ്. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഗോതമ്പ് ചപ്പാത്തി തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ ചപ്പാത്തി മാത്രം കഴിക്കുന്ന ശീലമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 52-55 വരെയാണ്. പ്രമേഹ രോഗികള്‍ക്ക് ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് നല്ലത്. ചപ്പാത്തിയിലെ ഫൈബര്‍ ഘടകം പ്രമേഹ രോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. 
 
അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്. രണ്ടോ മൂന്നോ ചപ്പാത്തിയില്‍ അധികം പ്രമേഹ രോഗികള്‍ ഒരേസമയം കഴിക്കരുത്. രാവിലെയോ ഉച്ചയ്‌ക്കോ ചപ്പാത്തി കഴിക്കുന്നതാണ് ഉചിതം. രാത്രി വളരെ ലളിതമായ ഭക്ഷണം ശീലിക്കുക. ചപ്പാത്തി കഴിക്കുമ്പോള്‍ അതിനൊപ്പം ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കുക. ചപ്പാത്തി പാകം ചെയ്യുമ്പോള്‍ ഗോതമ്പ് പൊടിക്കൊപ്പം അല്‍പ്പം ബാര്‍ലി ചേര്‍ക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത ചപ്പാത്തി കഴിക്കുന്നതാണ് നല്ലത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ചപ്പാത്തി അമിതമായി കഴിക്കരുതെന്ന് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments