Webdunia - Bharat's app for daily news and videos

Install App

പടയണി- ചടങ്ങുകള്‍ പന്ത്രണ്ടു ദിവസം

Webdunia
കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. തീജ്വാല - അണയാത്ത തീജ്വാലയാണ് പടയണിയില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഘടകം. പടയണിച്ചടങ്ങുകളെല്ലാം അരങ്ങേറുന്നത് അഗ്നിജ്വാലകളുടെ സമൃദ്ധിയിലാണ്.

കാവുകളെല്ലാം ക്ഷേത്രങ്ങളായി മാറിയെങ്കിലും ശ്രീകോവിലില്‍ കുടിയിരുത്തിയിരിക്കുന്നത് പടയണി സമൂഹത്തിന്‍റെ അമ്മ തന്നെ. "പച്ചത്തപ്പു' കൊട്ടി വിളിച്ചിറക്കി അമ്മയെ യഥാസ്ഥാനത്തിരുത്തിയതിന് ശേഷം ചടങ്ങുകള്‍ തുടങ്ങുകയായി.

ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലില്‍ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ചടങ്ങുകള്‍ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നില്‍ക്കണം എന്നത് കര്‍ശനമാണ്. കാരണം അഗ്നി സ്വരൂപിണിയായ അമ്മയ്ക്ക് കാണാനാണ് അമ്മയുടെ മുന്‍പില്‍ പടയണിച്ചടങ്ങുകള്‍ അരങ്ങേറുന്നത്.

വെളിച്ചംപ്പോലെതന്നെ ശബ്ദവും പടയണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വാദ്യങ്ങളില്‍ നിന്നും കണ്ഠങ്ങളില്‍ നിന്നും ഉയരുന്ന ശബ്ദകോലാഹലങ്ങള്‍ കൊണ്ടു മുഖരിതമാണ് ആദ്യന്തം പടയണിയുടെ അന്തരീക്ഷം.


അനുകരണാത്മകങ്ങളായ ശബ്ദപ്രകടനങ്ങളുടെ സൗകുമാര്യമല്ല, ദുഃഖത്തിന്‍റെയും സന്തോഷത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുമ്പോഴത്തെ അകൃത്രിമമായ പുരഷ ശബ്ദകോലാഹലങ്ങളുടെ ചാരുതയാണ് പടയണിയില്‍ നമുക്കനുഭവിക്കാനാവുന്നത്.

ഇരുട്ടിന്‍റെ ക്രൂരതയെ ഭേദിച്ചു ചീറി എരിഞ്ഞുയരുന്ന ആഴിയുടെ ഭാവഹാദികള്‍ക്കനുസരിച്ച് ദേവതമാര്‍ കോലങ്ങള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ മൗനത്തെ ഭേദിച്ചുകൊണ്ട് ഇരച്ചുയരുന്ന ഒച്ചയും പടയണിയുടെ അന്തരീക്ഷത്തെചടുലമാക്കുന്നു.

പാളയും കുരുത്തോലയും

ഒറ്റപ്പാളയില്‍ നിര്‍മ്മിച്ച കോലം കെട്ടി പടയണിതുള്ളുന്നു. പശ്ഛാത്തലത്തില്‍ തപ്പ് വാദ്യമായുപയോഗിക്കുന്നു. തുടര്‍ന്ന് കുതിരപ്പടേനിയാണവതരിപ്പിക്കുന്നത്.

കുരുത്തോലയിലുണ്ടാക്കിയ കുതിരമുഖം വച്ചുകെട്ടി തുള്ളുന്നതാണ് കുതിരപ്പടേനി. തപ്പ്, മദ്ദളം, കൈമണി തുടങ്ങിയ താളവാദ്യങ്ങള്‍ പശ്ഛാത്തലത്തില്‍, ഇതിനുശേഷം മറുതാ കോലങ്ങള്‍, യക്ഷികോലങ്ങള്‍, ഭൈരവി കോലങ്ങള്‍ എന്നിവയുടെ വലിയപടയണിയാണ്.

വലിയ പടയണിയില്‍ ധാരാളം കോലങ്ങള്‍ ഉണ്ടായിരിക്കും. ശബ്ദവും, വെളിച്ചവും അവയുടെ ഉന്നതനിലയിലെത്തുന്നതും, സമന്വയിക്കുന്നതും ഭൈരവി കോലത്തിന്‍റെ തുള്ളലിലാണ്. പാളക്കോലങ്ങളില്‍ ഏറ്റവും വലിയ കോലവും ഭൈരവിക്കോലമാണ്.

സംഗീതത്തിന് ശാരീരഗുണം പോലെ, നൃത്തത്തിന് ശരീരഗുണം പോലെ, വാദ്യവാദനത്തിന് കൈഗുണംപോലെ നിറഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷി നിര്‍ത്തി. ഗുരുമുഖത്തു നിന്നും ചുണ്ടിലേക്കും, ചുവടിലേക്കും, കയ്യിലേക്കും, മെയ്യിലേക്കും പകര്‍ന്നു വീണുകിട്ടിയ വായ്ത്താരിയിലൂടെ ശാരീര-ശരീര-കൈഗുണങ്ങള്‍ സമ്മേളിപ്പിച്ച് ഒരു പടയണികലാകാരന്‍ കളരിയില്‍ കച്ചകെട്ടിയിറങ്ങുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൂഗിള്‍ പേയില്‍ തെറ്റായ വ്യക്തിക്ക് പണം അയച്ചോ? എങ്ങനെ തിരികെ നേടാം

JEE Mains: ജെ ഇ ഇ മെയിൻസ് സെഷൻ 2 രജിസ്ട്രേഷൻ തുടങ്ങി, അപേക്ഷ ഫെബ്രുവരി 25 വരെ

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

ആനയുടെ ക്രൂരത; തൃശൂരില്‍ ഒരാളെ കുത്തിക്കൊന്നു, പാപ്പാന്‍ ചികിത്സയില്‍

Show comments