Webdunia - Bharat's app for daily news and videos

Install App

ഉയരങ്ങളിലും താഴ്മയോടെ ടര്‍ക്കി

Webdunia
ഞായര്‍, 5 ഏപ്രില്‍ 2009 (19:22 IST)
അസ്ലന്‍‌ഷാ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി സ്റ്റിക്കേന്തുമ്പോള്‍ ഒറീസക്കാരന്‍ ദിലിപ് ടര്‍ക്കിയുടെ മനസ് തുടിക്കുന്നുണ്ടാകാം. കാരണം ഒരു ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത താരമെന്ന റെക്കോര്‍ഡിലേക്കാണ് ടര്‍ക്കി ഇന്ത്യന്‍ കുപ്പായമിട്ട് നടന്ന് കയറുന്നത്. അസ്ലന്‍ഷായില്‍ ഈജിപ്തുമായുള്ള ഇന്ത്യയുടെ ഉദ്ഘാടനമത്സരം ദിലീപ് ടര്‍ക്കിയുടെ നാനൂറാം മത്സരമായിരുന്നു.

ഏറ്റവും കൂടുതല്‍ തവണ ഒരു ദേശീയ ടീമില്‍ കളിച്ച താരമെന്ന ബഹുമതി നെതര്‍ലന്‍ഡുകാരനായ ജെറൊയെന്‍ ഡെല്‍മിയുടെ പേരിലാണിപ്പോള്‍. 401 കളികളിലാണ് ഇദ്ദേഹം ദേശീയ കുപ്പായമണിഞ്ഞത്. ഡെല്‍മിയുടെ റെക്കോഡ് മറികടക്കാന്‍ ടര്‍ക്കിക്ക് വേണ്ടത് രണ്ട് കളികള്‍ കൂടി മാത്രം. ഏപ്രില്‍ 9ന് ന്യൂസിലാന്‍ഡുമായി ഇന്ത്യ മൂന്നാം കളിക്കിറങ്ങുന്നതോടെ ടര്‍ക്കി ഈ റെക്കോഡും മറികടക്കും.

ഒറീസയിലെ സാവ്നമാര എന്ന ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ ഹോക്കിയുടെ അമരക്കാരനായി വളര്‍ന്ന താരമാണ് ദിലീപ് ടര്‍ക്കി. താഴെക്കിടയില്‍ നിന്നും ഇന്ത്യന്‍ ഹോക്കിയുടെ നെറുകയിലെത്തിയ ടര്‍ക്കിക്ക് പറയാനുള്ളത് അശ്രാന്തമായ പരിശ്രമത്തിന്‍റെ കഥകളാണ്.

ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നായക സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ടര്‍ക്കി. 1928 ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച ജയ്പാല്‍ സിങ് മുണ്ടയാണ് ടര്‍ക്കിക്ക് മുമ്പ് ഇന്ത്യന്‍ നായകാനായ ആദിവാസി.

ഒരു ബഹുമതിയായിട്ടാണ് ഈ 32 കാരന്‍ ഈ അംഗീകാരത്തെ വിലയിരുത്തുന്നത്. ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നും വന്ന തനിക്ക് ഇതുപോലൊരു നേട്ടം ഒരിക്കലും സങ്കല്‍‌പിക്കാനാകില്ലെന്ന് ടര്‍ക്കി പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നേ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. അത് ഇത്തരത്തിലൊരു അംഗീകാരത്തിലെത്തിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ടര്‍ക്കി പറയുന്നു.

1995 ല്‍ ഇന്ദിരാഗാന്ധി സ്വര്‍ണ്ണക്കപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടര്‍ക്കി ദേശീയ കുപ്പായം ആദ്യമണിഞ്ഞത്. മൂന്ന് ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ ടീമിനൊപ്പം ടര്‍ക്കിയുണ്ടായിരുന്നു. പെനാല്‍ട്ടി കോര്‍ണര്‍ കിക്കില്‍ വിദഗ്ദനായ ലോകത്തിലെ ലോകത്തിലെ ചുരുക്കം കളിക്കാരില്‍ ഒരാളാണിന്ന് ടര്‍ക്കി. ഇതിനിടെ ഒരു ദശാബ്ദക്കാലത്തോളം ഇന്ത്യന്‍ ഹോക്കിയെ അദ്ദേഹം നയിക്കുകയും ചെയ്തു.

ഒന്നര ദശാബ്ദത്തോളമായി ഇന്ത്യന്‍ ഹോക്കിയുടെ പ്രതിരോധ നിരയിലെ വന്‍‌മതിലായ ടര്‍ക്കിക്ക് തന്‍റെ നേട്ടത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തീര്‍ത്തും അതിശയകരം എന്നാണ് മറുപടി. 2002 ല്‍ അര്‍ജുന അവാര്‍ഡും 2004 ല്‍ പത്മശ്രീയും നല്‍കി രാജ്യം ദിലീപ് ടര്‍ക്കിയെ ആദരിച്ചു. ഇന്ത്യന്‍ എയര്‍‌ലൈന്‍സില്‍ അസിസ്റ്റന്‍റ് മാനേജരാണ് ഇന്ത്യന്‍ ഹോക്കിയുടെ കിതപ്പിലും കുതിപ്പിലും ഒട്ടേറെ തവണ സാക്ഷിയാകേണ്ടി വന്ന ടര്‍ക്കി.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

Show comments