ദക്ഷിണ കൊറിയ ‘കുലുങ്ങി വിറച്ചു’; പിന്നില്‍ കിമ്മിന്റെ പരീക്ഷണങ്ങളെന്ന് മാധ്യമങ്ങള്‍ - ഞെട്ടലോടെ ലോകരാജ്യങ്ങള്‍

ദക്ഷിണ കൊറിയ ‘കുലുങ്ങി വിറച്ചു’; പിന്നില്‍ കിമ്മിന്റെ പരീക്ഷണങ്ങളെന്ന് മാധ്യമങ്ങള്‍ - ഞെട്ടലോടെ ലോകരാജ്യങ്ങള്‍

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (09:04 IST)
ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ ആവര്‍ത്തിച്ചോ എന്ന സംശയവുമായി ലോക രാജ്യങ്ങള്‍. ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ വൻ തീവ്രതയോടെ ഭൂമി വിറകൊണ്ടതോടെയാണ് സംശയങ്ങള്‍ ബലപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയിലുണ്ടായത്. തുറമുഖ നഗരമായ പോഹാങില്‍ നിന്നും 9.3 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭാവ കേന്ദ്രം. ആദ്യ ഭൂകമ്പത്തിന് ശേഷം 4.3 രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളും ഉണ്ടായി. 300 കിലോമീറ്ററിലേറെ ദൂരെയുള്ള സോളിനെയും പിടിച്ചു കുലുക്കി.

ഇതോടെയാണ് ഭൂമി കുലുക്കത്തിന് പിന്നില്‍ കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണമാണോ എന്ന സശയം ശക്തമായത്. ഭൂമി കുലുങ്ങിയതിന് പിന്നില്‍ ദുരൂഹത ആരോപിച്ച് ദക്ഷിണ കൊറിയയും, അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തി. ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ നടത്തിയതു മൂലമാകാം ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പം ഉണ്ടായതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments