Webdunia - Bharat's app for daily news and videos

Install App

‘മാഡം’ ഇവരിലൊരാള്‍? റിമി ടോമിയെ ചോദ്യം ചെയ്തു; കൂട്ടുകാരിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതില്‍ താരത്തിനും പങ്ക്?

നടി ആക്രമിക്കപ്പെട്ട സംഭവം; റിമി ടോമിയെ ചോദ്യം ചെയ്തു

Webdunia
വ്യാഴം, 27 ജൂലൈ 2017 (10:15 IST)
നടിയെ ആക്രമിച്ച കേസില്‍ നടിയും അവതാരകയും ഗായികയുമായ റിമി ടോമിയെ പൊലിസ് ചോദ്യം ചെയ്തു. 
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കാവ്യയോ, ശ്യാമളയോ, റിമിയോ ആണോ പള്‍സര്‍ സുനി പറഞ്ഞ ആ ‘മാഡം’ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയാണ് റിമി. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് താരത്തിനോട് പൊലീസ് ചോദിച്ചു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെയാണ് അറിഞ്ഞതെന്നും റിമിയോട് പൊലീസ് ചോദിച്ചതായാണ് ലഭിക്കുന്ന വിവരം. ഫോണിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
 
ദിലീപ്ന്റേയും കാവ്യയുടെയും ഉറ്റ സുഹൃത്താണ് റിമി. ആക്രമിക്കപ്പെട്ട നടിയുമായും റിമിക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. ദിലീപ് - കാവ്യ വിവാഹ ബന്ധത്തിന് റിമി കൂട്ടുനിന്നതാണ് നടിയെ പ്രകോപിപ്പിച്ചതെന്നും ഇക്കാരണത്താലാണ് ഇരുവരും തമ്മിലുള്ള സുഹൃദം തകര്‍ന്നതെന്നും സിനിമാ മേഖലയില്‍ സംസാരമുണ്ട്. മുന്‍‌കാല സുഹൃത്തിനെതിരെ നടന്ന ക്വട്ടേഷനില്‍ റിമിക്ക് പങ്കുണ്ടൊയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
 
പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ദിലീപിന്റെ അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തവരുടേയും മൊഴിയെടുക്കും. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന് നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Kerala Weather Updates: മഴ തകര്‍ക്കുന്നു; ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments