Webdunia - Bharat's app for daily news and videos

Install App

18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ !

18 വര്‍ഷം കൊണ്ടു കൊന്നു തിന്നത് 30 പേരെ

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (16:33 IST)
മനുഷ്യരെ മയക്കി കൊന്നു തിന്നുവെന്ന് സംശയിക്കുന്ന ദമ്പതിമാരെ റഷ്യയില്‍ പൊലീസ് അറസ്റ്റു ചെയ്തു. റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1999 മുതല്‍ ദമ്പതികള്‍ 30 പേരെ കൊന്നു തിന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. തങ്ങള്‍ 30 ഓളം പേരെ കൊന്നിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ഫോണില്‍നിന്ന് മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മറ്റും കണ്ടെടുത്തു. നേരത്തെ റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ് സംഭവം ലോകമറിയാന്‍ കാരണം.
 
ഇതുവരെ പ്രദേശത്ത് നിന്ന് കാണാതായതും മരണപ്പെട്ടതുമായ 30 പേരുടെ മരണത്തില്‍ ഇവരുടെ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഈ കൊലപാതകങ്ങളുടെ കുറ്റസമ്മതം ദമ്പതിമാര്‍ നടത്തുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പരമ്പര കൊലയാളികളായിരിക്കും ഇവരെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

പീഡനം ഫോണിൽ പകർത്തി ആസ്വദിക്കും, ജയേഷിന് ആവേശം, യുവാവ് കരയുന്നത് കാണുമ്പോൾ രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

Rahul Mankoottathil: 'രാഹുൽ മാങ്കൂട്ടത്തിൽ വിചാരിച്ചാൽ 10 കോൺഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കും'; കെപിസിസി പ്രസിഡന്റിന് ഭീഷണി

Vijay TVK: തിക്കും തിരക്കും നിയന്ത്രണാതീതം; വിജയ്‌യെ കാണാൻ ഒഴുകിയെത്തിയത് ജനസാഗരം, നിയന്ത്രിക്കാനാകാതെ പോലീസ്

അടുത്ത ലേഖനം
Show comments