''തോന്നിയ രീതിയിൽ പാട്ടു പാടി വെറുപ്പിച്ചാൽ കൊന്നുകളയും''; ഭീഷണിയെ തുടർന്ന് ഗായകൻ നാടുവിട്ടു!

പാട്ടുകൾ അസഹയനീയം, പ്ലീസ് വെറുപ്പിക്കരുത്; ഒടുവിൽ ഗായകൻ നാടുവിട്ടു

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (12:14 IST)
വധഭീഷണിയെ തുടർന്ന് പ്രശസ്ത ഗായകൻ നാടുവിട്ടു. പാകിസ്താനിലെ ഗായകനായ താഹിര്‍ ഷായ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് താഹിറിന്റെ പാട്ടുകൾ എന്നാണ് കേൾവിക്കാർ പറയുന്നത്. ഇദ്ദേഹത്തിന്റെ പാട്ടുകൾ അസഹയനീയമാണെന്നും വിമർശകർ പറയുന്നു. ഒരു ഗായകന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് താഹിറിന് സംഭവിച്ചതെന്നും ചിലർ പ്രതികരിക്കുന്നു.
 
സംഗീത പശ്ചാത്തലമുള്ളയാളല്ല താഹിര്‍. തനിക്ക് തോന്നുന്നത് പോലെ എഴുതി ഈണവും സംഗീതവും നല്‍കിയാണ് ഇദ്ദേഹം ഗാനങ്ങള്‍ പുറത്തിറക്കാറുള്ളത്. 2013 മുതലാണ് ഇദ്ദേഹം ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അന്ന് പുറത്തിറങ്ങിയ ‘ഐ ടു ഐ’ എന്ന ഗാനം വൈറലായിരുന്നു. അതിനുശേഷമാണ് ഇദ്ദേഹം പാകിസ്താനിൽ ശ്രദ്ധിക്കപ്പെട്ടത്. ഇതിനു ശേഷം ഒട്ടനവധി ഗാനങ്ങൾ താഹിർ പുറത്തിറക്കിയിട്ടുണ്ട്.
 
ഇനിയും സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ചില തീവ്ര വിമര്‍ശകര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ ഒന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് താഹിറിന്റെ മാനേജർ പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയായാണ് പൊതുസമൂഹം ഈ വാര്‍ത്തയെ നോക്കിക്കാണുന്നത്.

താഹിര്‍ ഷായുടെ ‘ഏന്‍ജല്‍’ (മാലാഖ) എന്ന ഗാനം:

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍: കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments