2025ഓടെ പാകിസ്ഥാൻ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയാവുമെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (16:54 IST)
ആണവ ശാക്തീകരണത്തിൽ പാകിസ്ഥാനെ അതിവേഗം മുന്നോട്ടുപോകുന്നു. 2025ഓടെ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയായി പാകിസ്ഥാൻ മാറുമെന്നാണ് പഠന റിപ്പോർട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിലെ ഹാന്‍സ് എം. ക്രിസ്റ്റന്‍സെന്‍, റോബര്‍ട്ട് എസ്. നോറിസ്, ജൂലിയ ഡയമണ്ട് എന്നീ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 
 
140 മുതൽ 150 വരെ ആണവായുധങ്ങളാണ് നിലവിൽ പാകിസ്ഥന്റെ പക്കലുള്ളത്. 2025ഓടെ ഇത് 220 മുതൽ 225 വരെയായി വർധിക്കും എന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ യു എസ് ഡിഫൻസ് ഇന്റലിജൻസ് നടത്തിയ  അനുമാനത്തിനേക്കാൾ എത്രയോ മുകളിലാണ് നിലവിലെ അവസ്ഥ.  
 
നാല് പ്ലൂട്ടോണിയം റിയാക്ടറുകളുടെ നിർമ്മാണം പാകിസ്ഥാനിൽ പുരോഗമിക്കുകയാണ്. കൂടാ‍തെ യുറേനിയം സമ്പുഷ്ടമാക്കാനുള്ളതും അനുബന്ധവുമായ സംവിധാനങ്ങൾ പിന്നണിയിൽ ഒരുങ്ങുകയാണ്. വലിയ തോതിൽ ആണവ ശേഖരം നിലവിൽ പാകിസ്ഥാന്റെ കയ്യിലുണ്ടെന്നാണ് കണ്ടെത്തൽ.പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും ഇതിന്റെ സൂചനകൾ ലഭിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ വീടിന് തീപിടിച്ച് വൃദ്ധന്‍ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തിൽ, പാലക്കാടും തൃശൂരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ഹോര്‍മുസ് വഴിയുള്ള ഷിപ്പിംഗ് നിര്‍ത്തിയിട്ടില്ല; ഇറാന്‍ ഓരോ കപ്പലിനും 2 മില്യണ്‍ ഡോളര്‍ ചുമത്തുന്നു

പശ്ചിമേഷ്യൻ യുദ്ധം ദലാൽ സ്ട്രീറ്റിനെ വിഴുങ്ങുന്നു; സെൻസെക്സ് 73,000-ന് താഴേക്ക്, നിഫ്റ്റി 22,600 തൊടുന്നു, നിക്ഷേപകർക്ക് നഷ്ടം 11 ലക്ഷം കോടി

ഹോർമുസ് കടലിടുക്ക് ഇറാന്റെ 'ടോൾ ഗേറ്റ്',യുദ്ധചെലവ് പിരിച്ചെടുക്കാൻ ഇറാൻ

അടുത്ത ലേഖനം
Show comments