മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിൽ പടക്ക നിർമ്മാണ ശലയിലുണ്ടായ പൊട്ടിത്തെറിയിൽ 24 പേർ കൊല്ലപ്പെട്ടു. ആദ്യ പൊട്ടിത്തെറിക്ക് ശേഷം മൂന്ന് തുടർ സ്പോടനങ്ങൾ ഉണ്ടായതോടെയാണ് മരണ സംഖ്യ വർധിക്കാൻ കാരണം. ആദ്യ പൊട്ടിത്തെറിയോടേ രക്ഷാ പ്രവർത്തനത്തിനെത്തിയ ചില നാട്ടുകാരും ഫയർ ഫോഴ്സ് ഫോഴ്സ് ഉദ്യോഗസ്ഥരും തുടർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടു.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മെക്സിക്കോ സിറ്റിക്കു സമീപമുള്ള ട്യുൽട്ടെപെക്കിൽ സ്പോടനമുണ്ടായത്. 17 പേർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. നിരവധി പടക്ക നിർമ്മണശാലകൾ പ്രവർത്തിക്കുന്ന ഇടമാണ് ട്യുൽട്ടെപെക്ക്.
ആദ്യ പൊട്ടിത്തെറിയിലെ തീപ്പൊരിവീണാണ് തുടർ സ്പോടനങ്ങൾ ഉണ്ടായത്. നാലു അഗ്നിശമന സേനാ അംഗങ്ങളും രണ്ട് പൊലീസുക്കാരും രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചു.
Western Media Narratives on India: ചര്‍ച്ചയായി ഉമേഷ് ഉപാധ്യായയുടെ പുസ്തകം, അറിയേണ്ടതെല്ലാം
തൃശൂര്‍ താലൂക്ക് പരിധിയില്‍ നാളെ പ്രാദേശിക അവധി
ശില്പ ഷെട്ടിയുടേയും ഭര്‍ത്താവ് രാജ് കുന്ദ്രയുടേയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
സംസ്ഥാനത്ത് ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Vote From Home: വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം