Webdunia - Bharat's app for daily news and videos

Install App

ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത് 2.6 ലക്ഷം പേര്‍; ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചപ്പോള്‍ നൊബേല്‍സമ്മാനവും തേടിയെത്തി

കൊളംബിയ പ്രസിഡന്റിന് സമാധാന നൊബേല്‍

Webdunia
ശനി, 8 ഒക്‌ടോബര്‍ 2016 (15:38 IST)
കഴിഞ്ഞ 52 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള കൊളംബിയ പ്രസിഡന്റിന്റെ ശ്രമം വെറുതെയായില്ല. കമ്യൂണിസ്റ്റ് വിമതസംഘടന ഫാര്‍ക്കുമായി (എഫ് എ ആര്‍ സി) സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ 52 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ 2.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ യുദ്ധം അവസാനിപ്പിക്കുക എന്നത് സാന്തോസിന് കടുത്ത വെല്ലുവിളിയായിരുന്നു. ഒടുവില്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ച് സാന്തോസ് അതിന്റെ വിജയകരമായ പരിസമാപ്‌തിയില്‍ എത്തുകയും ചെയ്തു. ഇതിനു പിന്നാലെ സാന്തോസിനെ തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്തുകയും ചെയ്തു.
 
പക്ഷേ എഫ് എ ആര്‍ സിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനു ശേഷം ഞായറാഴ്ച ഹിതപരിശോധന നടത്തിയെങ്കിലും കൊളംബിയന്‍ ജനത ഉടമ്പടി തള്ളുകയായിരുന്നു. കരാറിനെ 49 ശതമാനം അനുകൂലിച്ചെങ്കിലും 51 ശതമാനം കരാറിനെതിരെയാണ് വോട്ട് ചെയ്തത്. എന്നാല്‍, ഹിതപരിശോധനയിലേറ്റ തിരിച്ചടി സാന്തോസിനെ ബാധിച്ചില്ല. സമാധാനത്തിനുള്ള നൊബേല്‍ അദ്ദേഹത്തിനു തന്നെ ലഭിച്ചു.
 
ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമാധാനശ്രമങ്ങളില്‍ ഒന്നായാണ് നൊബേല്‍ കമ്മിറ്റി ഈ സമാധാനകരാറിനെ വിലയിരുത്തിയത്. ആധുനിക കാലത്തെ ഏറ്റവും നീണ്ട ആഭ്യന്തരയുദ്ധങ്ങളില്‍ ഒന്നിന് അന്ത്യം കാണാന്‍ സാന്തോസ് ശ്രമിച്ചത് തന്നെയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം, കരാറില്‍ ഒപ്പിട്ട ഫാര്‍ക് നേതാവ് റോഡ്രിഗോ ലണ്ടനോയെ പുരസ്കാരത്തിന് പരിഗണിച്ചില്ല.
 
സമാധാനം ആഗ്രഹിക്കുന്ന കൊളംബിയയിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് പുരസ്കാരമെന്നാണ് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കുന്നത്. രാജ്യത്തെ സമാധാനശ്രമങ്ങള്‍ക്ക് ഇത് കരുത്തു പകരുമെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തുന്നു. അതേസമയം, ഹിതപരിശോധനാഫലം സമാധാന ഉടമ്പടിക്ക് തടസ്സമാകുമോ എന്ന ആശങ്കയും നൊബേല്‍ സമിതിക്കുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

HDFC Bank Alert: എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം യുപിഐ സേവനങ്ങള്‍ തടസപ്പെടും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവം: 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചു; ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു

അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന് ഇന്ത്യക്കാരന്‍; ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

അടുത്ത ലേഖനം
Show comments