Webdunia - Bharat's app for daily news and videos

Install App

118 യാത്രക്കാരുമായി പുറപ്പെട്ട ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി; മാള്‍ട്ടയില്‍ ഇറക്കി

118 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അക്രമികള്‍ റാഞ്ചി

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (17:25 IST)
ലിബിയയില്‍ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം അക്രമികള്‍ റാഞ്ചി. 118 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. പിന്നീട് വിമാനം മാള്‍ട്ടയില്‍ ഇറക്കി. ഔദ്യോഗികവൃത്തങ്ങള്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 
തെക്കു പടിഞ്ഞാറന്‍ ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക്​ യാത്രതിരിച്ച വിമാനമാണ്​ റാഞ്ചിയത്​. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്നും അക്രമികള്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
അതേസമയം, വിമാനം റാഞ്ചിയവരുടെ ആവശ്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ആഫ്രിഖിയാ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. അതേസമയം, വിമാനം മാള്‍ട്ടയില്‍ ഇറക്കിയത് സ്ഥിരീകരിച്ചതായും അടിയന്തിര സുരക്ഷ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments