Webdunia - Bharat's app for daily news and videos

Install App

ആക്രമണം നടത്തിയ ശേഷം ഇസ്രയേലി വനിതയെ മാറി മാറി ബലാത്സംഗം ചെയ്തശേഷം വെടിവെച്ച് കൊന്നു: ഹമാസ് അംഗങ്ങളായ പിതാവും മകനും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 മെയ് 2024 (19:32 IST)
hamas
ആക്രമണം നടത്തിയ ശേഷം ഇസ്രയേലി വനിതയെ മാറി മാറി ബലാത്സംഗം ചെയ്തശേഷം വെടിവെച്ച് കൊന്നുവെന്ന് ഹമാസ് അംഗങ്ങളായ പിതാവും മകനും വെളിപ്പെടുത്തി. വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നു.  47 കാരനായ ജമാല്‍ ഹുസ്സൈന്‍ അഹ്മദ് റാഡിയാണ് ഇക്കാര്യം സമ്മതിച്ചത്. ആ സ്ത്രീയെ ഞാന്‍ ബലാത്സംഗം ചെയ്തു. തോക്ക് ചൂണ്ടി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ഞാന്‍ പറഞ്ഞു. ജീന്‍സും ഷര്‍ട്ടുമാണ് അവള്‍ ധരിച്ചിരുന്നത്- ജമാല്‍ വീഡിയോയില്‍ കുറ്റസമ്മതം നടത്തി.
 
ബലാത്സംഗത്തിന് ശേഷം ആ സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ജമാല്‍ പറയുന്നു. എന്നാല്‍ ഈ സ്ത്രീയെ ഇരുവരും മാറി മാറി ബലാത്സംഗം ചെയ്ത ശേഷം പിതാവ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ 18 വയസ്സുകാരനായ മകന്‍ പറയുന്നു. 'ആദ്യം പിതാവ് ബലാത്സംഗം ചെയ്തു. പിന്നെ ഞാന്‍ ചെയ്തു. അതിന് ശേഷം എന്റെ കസിന്‍ ബലാത്സംഗം ചെയ്തു. അത് കഴിഞ്ഞ് ഞങ്ങള്‍ പോന്നു. പക്ഷെ ആ സമയത്ത് പിതാവ് ആ സ്ത്രീയെ വെടിവെച്ച് കൊന്നു.'-  മകന്‍ പറയുന്നു. 1200 ഇസ്രയേലികളെ ഹമാസ് വെടിവെച്ച് കൊന്നുവെന്നും 250 പേരെ തട്ടിക്കൊണ്ടുപോയി എന്നുമാണ് ഇസ്രയേല്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments