Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാർ ലെബനൻ വിടണം, തുടരുന്നവർ അതീവജാഗ്രത പുലർത്തണം: ഇന്ത്യൻ എംബസി

അഭിറാം മനോഹർ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (11:41 IST)
ഇസ്രായേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ലെബനനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ലെബനനിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിടണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.
 
 സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യന്‍ പൗരന്മാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനില്‍ ഉള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും തരത്തില്‍ ലബനനില്‍ തന്നെ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേസമയം സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ലെബനനിലേക്ക് കരമാര്‍ഗം കടക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിനുള്ള നിര്‍ദേശം ഇസ്രായേല്‍ സേനാമേധാവി ഹെര്‍സി ഹവേലി സൈനികര്‍ക്ക് നല്‍കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെ വധിക്കാന്‍ ഇറാന്‍ രഹസ്യപദ്ധതിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്, ലക്ഷ്യമിടുന്നത് യു എസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍

യുക്രെയ്ൻ വ്യോമാക്രമണം കടുത്തു, ആണാവായുധം ഉപയോഗിക്കുമെന്ന മുന്നറിയിപ്പുമായി പുടിൻ

കോവാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍; ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പിന്‍വലിച്ചു

'അമ്മ'യും ഡബ്‌ള്യുസിസിയും തമ്മിലുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്

കള്ളക്കേസില്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം; മുകേഷിനെതിരെ പരാതി നല്‍കിയ നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

അടുത്ത ലേഖനം
Show comments