ചെവിയ്ക്കുള്ളിൽ ചൊറിച്ചിൽ: യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടർ കണ്ടത് വലകെട്ടുന്ന ചിലന്തിയെ

നഗ്നനേത്രങ്ങൾ കൊണ്ടുനോക്കിയിട്ട് കുഴപ്പങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല.

Webdunia
തിങ്കള്‍, 13 മെയ് 2019 (08:06 IST)
ചെവിയിൽ ചൊറിച്ചിലുമായെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ചെവിയ്ക്കുള്ളിൽ വല നെയ്തുകൊണ്ടിരിക്കുന്ന ചിലന്തിയെ. ചൈനയിലെ ജിയാമ്ഗ്സു പ്രവിശ്യയിലാണ് സംഭവം.
 
ലീ എന്നുപേരുള്ള യുവാവാണ് യംഗ്സോവു യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിനു കീഴിലുള്ള ഒരു ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പരിശോധനയ്ക്കായെത്തിയത്. ചെവിയ്ക്കുള്ളിൽ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാൾ പരാതിപ്പെട്ടത്.
 
നഗ്നനേത്രങ്ങൾ കൊണ്ടുനോക്കിയിട്ട് കുഴപ്പങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്തുവാൻ സാധിച്ചില്ല. എന്നാൽ ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ രോഗിയുടെ കർണ്ണനാളിയിൽ ഒരു ചാരനിറത്തിലുള്ള ജീവനുള്ള ചിലന്തിയെ ഇവർ കണ്ടെത്തിയത്.
 
ചെവിയ്ക്കുള്ളിൽ വല നെയ്തുകൊണ്ടിരിക്കുകയായിരുന്നു ചിലന്തി. ദിവസങ്ങളായി അതവിടെത്തന്നെ ഉണ്ടായിരുന്നിരിക്കണമെന്നാണ് ഡോക്ടർമാരുടെ നിഗമനമെന്ന് യംഗ്സോവു ടിവി സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാർ ഉടൻ തന്നെ ചെവിക്കുള്ളിലേയ്ക്ക് സലൈൻ ലായനി കടത്തിവിട്ട് ചിലന്തിയെ കൊന്ന ശേഷം സുരക്ഷിതമായി അതിനെ പുറത്തെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments