ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ താലിബാന്റെ മുല്ല ബരാദറും

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (19:44 IST)
അഫ്ഗാനിസ്ഥാനിൽ താലിബാൻ പുതുതായി പ്രഖ്യാപിച്ച സർക്കാരിലെ ഉപപ്രധാനമന്ത്രിയും ദോഹ ഇടപാടിലെ പ്രധാന വ്യക്തിയുമായ മുല്ല അബ്ദുൽ ഗനി ബരാദർ ടൈം മാസികയുടെ 2021ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ആളുകളുടെ പട്ടികയിൽ.
 
സമാധാന ഉടമ്പടിയിൽ അമേരിക്കയുമായി ചർച്ചയിൽ താലിബാനെ നയിച്ചത് മുല്ല ബറാദർ ആയിരുന്നു. 2020 ഫെബ്രുവരിയിൽ, അഫ്ഗാൻ അനുരഞ്ജനത്തിനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖലീൽസാദ് ദോഹയിൽ സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചപ്പോൾ, താലിബാന്റെ മുഖ്യ പ്രതിനിധിയായിരുന്നു ബറാദർ.
 
ബരാദർ നടത്തിയ ചർച്ചയുടെ വ്യവസ്ഥയിലായിരുന്നു ഭരണകൂടത്തിലെ അംഗങ്ങൾക്ക് നൽകിയ പൊതുമാപ്പ്, താലിബാൻ കാബൂളിൽ പ്രവേശിച്ചപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത് എന്നിവ. അതേസമയം താലിബാന്റെ സഹസ്ഥാപകനായിരുന്നിട്ടും അമേരിക്കയുമായുള്ള ചർച്ചകളിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടും, ബരാദറിന് താൽക്കാലിക സർക്കാരിൽ താരതമ്യേന താഴ്ന്ന സ്ഥാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. താലിബാന്റെ ഉള്ളിൽ തന്നെ ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments