Webdunia - Bharat's app for daily news and videos

Install App

ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ താലിബാന്റെ മുല്ല ബരാദറും

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (19:44 IST)
അഫ്ഗാനിസ്ഥാനിൽ താലിബാൻ പുതുതായി പ്രഖ്യാപിച്ച സർക്കാരിലെ ഉപപ്രധാനമന്ത്രിയും ദോഹ ഇടപാടിലെ പ്രധാന വ്യക്തിയുമായ മുല്ല അബ്ദുൽ ഗനി ബരാദർ ടൈം മാസികയുടെ 2021ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ആളുകളുടെ പട്ടികയിൽ.
 
സമാധാന ഉടമ്പടിയിൽ അമേരിക്കയുമായി ചർച്ചയിൽ താലിബാനെ നയിച്ചത് മുല്ല ബറാദർ ആയിരുന്നു. 2020 ഫെബ്രുവരിയിൽ, അഫ്ഗാൻ അനുരഞ്ജനത്തിനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖലീൽസാദ് ദോഹയിൽ സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചപ്പോൾ, താലിബാന്റെ മുഖ്യ പ്രതിനിധിയായിരുന്നു ബറാദർ.
 
ബരാദർ നടത്തിയ ചർച്ചയുടെ വ്യവസ്ഥയിലായിരുന്നു ഭരണകൂടത്തിലെ അംഗങ്ങൾക്ക് നൽകിയ പൊതുമാപ്പ്, താലിബാൻ കാബൂളിൽ പ്രവേശിച്ചപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത് എന്നിവ. അതേസമയം താലിബാന്റെ സഹസ്ഥാപകനായിരുന്നിട്ടും അമേരിക്കയുമായുള്ള ചർച്ചകളിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടും, ബരാദറിന് താൽക്കാലിക സർക്കാരിൽ താരതമ്യേന താഴ്ന്ന സ്ഥാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. താലിബാന്റെ ഉള്ളിൽ തന്നെ ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments