Webdunia - Bharat's app for daily news and videos

Install App

'എന്നെ ആരെങ്കിലുമൊന്ന് കൊന്ന്തരുമോ? ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്’ - പൊട്ടിക്കരയുന്ന മകന്റെ വീഡിയോ പങ്ക് വെച്ച് അമ്മ

ചിപ്പി പീലിപ്പോസ്
വെള്ളി, 21 ഫെബ്രുവരി 2020 (15:52 IST)
ബോഡി ഷെയ്മിംഗ് മലയാളികൾക്ക് പരിചിതമായ വാക്കാണ്. കുള്ളനെന്നും, തോട്ടിയെന്നും, നീർക്കോലിയെന്നും, ആനയെന്നും പെൻ‌സിലെന്നുമൊക്കെയുള്ള വിളി മലയാളികൾ ഇഷ്ടം പോലെ പരിചയക്കാരേയും അല്ലാത്തവരേയും വിളിക്കലുണ്ട്.  
 
അത്തരത്തിൽ കൂട്ടുകാരുടെ ബോഡി ഷെയ്മിങ്ങിൽ മനമുരുകി കരയുന്ന ഒൻപത് വയസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഉയരക്കുറവിന്റെ പേരിൽ ‘കുള്ളനെ’ന്ന വിളിയിൽ പരിഹാസ്യനാവുകയാണ് ക്വാഡന്റ്. 
 
ആസ്ട്രേലിയയിലാണ് സംഭവം. ക്വാഡന്റെ അമ്മ യരാക ബെയിലീഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആണ് കുട്ടി താനനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് കരഞ്ഞുകൊണ്ട് പറയുന്നത്. ഉയരക്കുറവിന്റെ പേരിൽ  സഹപാഠികൾ നിരന്തരം കളിയാക്കുകയാണെന്നും അരെങ്കിലും തന്നെ കൊല്ലുമോ എന്നും കുഞ്ഞു ക്വാഡൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
 
ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തവും ശക്തവുമായ ഒരു സാന്ദേശവും ഈ അമ്മ നൽകുന്നുണ്ട്. പരിഹാസവും അധിക്ഷേപവും കുട്ടികളുടെ മനസിൽ എത്രത്തോളം പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നും അതവരുടെ മനസിനെ മുറിവെൽപ്പിക്കുമെന്നും ഇവർ കുറിച്ചു.  
 
‘മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ്എന്റെ മകനും പോകുന്നത്. എന്നാൽ ഓരോ ദിവസവും കരഞ്ഞുകൊണ്ടാണ് അവൻ തിരിച്ച് വരുന്നത്. പൊക്കകുറവ് കാരണം കൂട്ടുകാർ എന്നും പരിഹസിക്കുന്നുവെന്ന് മകൻ പറയുന്നു. അവന്റെ ഹൃദയം നുറുങ്ങുന്നത് എനിക്ക് കാണാം. മാതാവെന്ന നിലക്ക് ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും അവർ കൂട്ടിച്ചേർത്തു.
 
‘എനിക്ക് ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്… എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ…‘ ഒമ്പത് വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത് ഇത്തരം അപകടകരമായ കാര്യങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments