Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കയില്‍ കൂട്ടക്കുരുതിക്ക് മുമ്പ് ബ്രേക്‍ഫാസ്റ്റ് കഴിക്കാനായി ഭീകരര്‍ ഹോട്ടലില്‍, പരസ്പരം പുഞ്ചിരിച്ച ശേഷം അവര്‍ പൊട്ടിത്തെറിച്ചു!

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (15:43 IST)
ശ്രീലങ്കയില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങള്‍ക്ക് കാരണക്കാരായ ആത്മഹത്യാചാവേറുകള്‍ കൃത്യം നടത്തുന്നതിന് മുമ്പ് ബ്രേക്‍ഫാസ്റ്റ് കഴിക്കാനായി ഹോട്ടലില്‍ എത്തിയതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. 
 
സ്ഫോടനങ്ങള്‍ നടത്തുന്നതിന് മുമ്പ് കൊളംബോയിലെ ഷാംഗ്രി-ലാ ഹോട്ടലില്‍ ബ്രേക്ഫാസ്റ്റ് കഴിക്കാനുള്ള ക്യൂവില്‍ ഒരു ഭീകരന്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് ഭീകരര്‍ ഹോട്ടലിലേക്ക് നടക്കുന്നതും പുഞ്ചിരി കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
 
ഇതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ലോകത്തെ നടുക്കിയ സ്ഫോടന പരമ്പര അരങ്ങേറിയത്. 
 
മറ്റൊരു വീഡിയോയില്‍, ഒരു ഭീകരന്‍ നെഗംബോയിലുള്ള സെന്‍റ് സെബാസ്റ്റിയന്‍ പള്ളിയിലേക്ക് കയറിപ്പോകുന്നത് വ്യക്തമാണ്. പോകുന്നതിനിടെ അയാള്‍ ഒരു കുട്ടിയുടെ തലയില്‍ തലോടിയിട്ടാണ് ഉള്ളിലേക്ക് കടക്കുന്നത്. അതിന് ശേഷം പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 67 പേരാണ് കൊല്ലപ്പെട്ടത്. 
 
ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 359 പേരാണ് ശ്രീലങ്കയിലെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

World Samosa Day 2025: ഇന്ന് ലോക സമോസ ദിനം

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

അടുത്ത ലേഖനം
Show comments