Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കന്‍ സ്ഫോടന പരമ്പര; ചാവേറിന്റെ സഹോദരന്‍ ഗര്‍ഭിണിയായ ഭാര്യക്കും മക്കള്‍ക്കുമൊപ്പം പൊട്ടിത്തെറിച്ചു

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (13:43 IST)
സ്‌ഫോടനം നടത്തിയ ഭീകരനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസെത്തിയപ്പോൾ, സഹോദരന്‍ ഗര്‍ഭിണിയായ ഭാര്യക്കും മക്കള്‍ക്കുമൊപ്പം പൊട്ടിത്തെറിച്ചു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദമ്പതികളും രണ്ട് മക്കളും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ല പ്പെട്ടു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും സ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജേവര്‍ദ്ദനെയെ ഉദ്ധരിച്ചാണ് വാര്‍ത്ത.
 
അക്രമികള്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ കഴിയുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു. കൊളംബോയിലെ പ്രമുഖ പലവ്യഞ്ജന വ്യവസായിയുടെ മക്കളാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 33 കാരനായ ഇന്‍ഷാഫ് ഇബ്രാഹിം, 31 കാരനായ ഇലാം ഇബ്രാഹിം എന്നിവരായിരുന്നു ആക്രമണത്തിന് പിന്നിൽ.
 
ഇന്‍ഷാഫ് ഇബ്രാഹിം ആണ്‌ തിരക്കേറിയ ഷാങ്ഗ്രില ഹോട്ടലില്‍ സ്‌ഫോടനം നടത്തിയത്. ഇതിനുപിന്നാലെ ഇയാളുടെ കൊളംബോയിലെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി. ഈസമയം സഹോദരന്‍ ഇലാം ഗര്‍ഭിണിയായ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം പൊട്ടിത്തെറിക്കുകയായിരുന്നു. ഇലാമിന്റെ ഗര്‍ഭിണിയായ ഭാര്യയാണ് ബോംബുള്ള ജാക്കറ്റ് ധരിച്ചിരുന്നതെന്നെും റിപ്പോര്‍ട്ടുണ്ട്. ദമ്പതികളും രണ്ട് കുട്ടികളും മൂന്ന് പൊലീസുദ്യോഗസ്ഥരും തല്‍ക്ഷണം കൊല്ലപ്പെട്ടു.
 
ഇന്‍ഷാഫും ഇല്‍ഹാമും യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ഇല്‍ഹാം തീവ്ര ചിന്താഗതി വച്ചുപുലര്‍ത്തുന്ന നാഷണല്‍ തൗഹീദ് ജമാഅത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അതേസമയം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നിരന്തരം സഹായം ലഭ്യമാക്കിയിരുന്നയാളായിരുന്നു ഇന്‍ഷാഫ് എന്ന്‌ പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. സഹോദരന്റെ പ്രേരണയാലാണ് ഇയാള്‍ തീവ്ര ചിന്താഗതിയിലേക്ക് വഴിമാറിയത്.
 
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണങ്ങളില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു. 500 ലേറെ പേര്‍ക്ക് പരിക്കേറ്റു. മലയാളിയുള്‍പ്പെടെ 8 ഇന്ത്യക്കാരും മരണപ്പെട്ടവരില്‍ ഉള്‍പ്പെടും.കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പിഎസ് റസീന(61) ആണ് കൊല്ലപ്പെട്ട മലയാളി. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 60 പേര്‍ അറസ്റ്റിലായി. ഇസ്ലാമിക് സ്‌റ്റേറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments