Webdunia - Bharat's app for daily news and videos

Install App

IPL 10: പിടി വിട്ട ക്യാച്ചും ഉന്നം തെറ്റിയ ത്രോയും പിന്നെ കേദറിന്റെ ‘കാലനായി’ കോഹ്ലിയും; ഒടുവില്‍ തകര്‍പ്പന്‍ സ്റ്റമ്പിങ്ങിലൂടെ വിക്കറ്റു പിഴുത് ധോണിയും - വീഡിയോ

കേദറിന്റെ ‘കാലനായി’ കോഹ്ലി

Webdunia
ഞായര്‍, 30 ഏപ്രില്‍ 2017 (16:28 IST)
ഈ ഐ.പി.എല്ലിന്റെ പത്താം സീസണില്‍ ഏറെക്കുറെ സമാന റെക്കോര്‍ഡുമായി നീങ്ങുന്ന രണ്ട് ടീമുകളാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും. അവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അരങ്ങേറിയ രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്‍. ബാംഗ്ലൂരുന്റെ താരം കേഥാര്‍ ജാദവിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നതിടെയാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. 
 
ബാംഗ്ലൂരിന് ജയിക്കാന്‍ 75 പന്തില്‍ 114 റണ്‍സ് വേണ്ട സമയത്താണ് ഈ സംഭവം നടന്നത്. ആ സമയം മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ കേദര്‍ ജാദവും വിരാട് കോഹ്ലിയുമാണ് ക്രീസിലുണ്ടായിരുന്നത്. ഫെര്‍ഗൂസനെ ഓഫ്സൈഡിലേക്ക് അടിച്ച കേദര്‍ ജാദവിനെ അജിന്‍കെ രഹാനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും ക്യാച്ച് കൈവിട്ടു. വായുവില്‍ ചാടിയ രഹാനെ കൈയ് നിലത്ത് കുത്തി വീഴുകയും ചെയ്തു.
 
ഇതിനിടെ സിംഗിളിനായി വിളിച്ച കേഥാറിന് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന വിരാട് കോഹ്‌ലി ക്രീസില്‍ നിന്നുമിറങ്ങി. എന്നാല്‍ അപ്പോഴേക്കും ഫീല്‍ഡര്‍ പന്ത് ബൗളറിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ പന്ത് പിടിയിലൊതുക്കാന്‍ ബൗളര്‍ക്ക് കഴിഞ്ഞില്ല. അത് ഓവര്‍ ത്രോ ആയതോടെ കോഹ്ലി വീണ്ടും കേഥാറിനെ സിംഗിളിനു വിളിച്ചു. കേഥാര്‍ ക്രീസില്‍ നിന്നിറങ്ങുകയും ചെയ്തു.
 
എന്നാല്‍ അപ്പോഴേക്കും പന്ത് കയ്യിലൊതുക്കിയ ബൗളര്‍ കീപ്പര്‍ ധോണിയ്ക്ക് പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു. പക്ഷെ ഇതിനോടകം തന്നെ കേഥാര്‍ ക്രീസ് വിടുകയും. കോഹ്‌ലി തിരികെ ക്രീസില്‍ കയറിയതോടെ കേഥാര്‍ എന്തു ചെയ്യണമെന്ന അവസ്ഥയിലായി. അതോടെ വളരെ അനായാസമായി ധോണി സ്റ്റമ്പ് ചെയ്യുകയും കേഥാര്‍ പുറത്താവുകയും ചെയ്തു.  

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ഇന്ത്യക്ക് ആശ്വാസം; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

അടുത്ത ലേഖനം
Show comments