Webdunia - Bharat's app for daily news and videos

Install App

ചെന്നൈയുടെ ജയങ്ങളുടെ കാരണം ഒടുവില്‍ കണ്ടെത്തി; തന്ത്രങ്ങള്‍ നിസാരമെന്ന് തോന്നിക്കും, പക്ഷേ തോല്‍‌വി ഉറപ്പ്!

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (17:38 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേക്കാള്‍ മികവുള്ള ടീമുകള്‍ ഈ ഐപിഎല്‍ സീസണില്‍ കളിക്കുന്നുണ്ട്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ എന്തുകൊണ്ടും ധോണിയുടെ ടീമിനേക്കാള്‍ കരുത്തുള്ളവരാണ്. ബാറ്റിംഗിലും ബോളിംഗിലും മികവുള്ള സംഘങ്ങളാണ് ഇവര്‍.

എന്നാല്‍ ചെന്നൈ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കുന്നത് എങ്ങനെയെന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വളരെ നിസാരമാണ് ഇതിനുള്ള ഉത്തരം. ധോണിയെന്ന ക്യാപ്‌റ്റനാണ് മഞ്ഞപ്പടയുടെ ജീവനാഡി.  വയസന്‍‌ പടയെന്ന വിമര്‍ശിച്ചവരെ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈയ്‌ക്ക് കഴിയുന്നത് ഈ താരത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ്.

ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ട്‌പോകാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ധോണിക്കുണ്ടെന്നാണ് സഹതാരം ഇമ്രാന്‍ താഹിര്‍ വ്യക്തമാക്കുന്നത്. പ്ലാനിംങ് ഇല്ലെന്നും ഒഴുക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നുമാണ് മറ്റൊരു താരം ബ്രാവോയും പറയുന്നത്.

ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ ധോണിയുടെ ഇടപെടലുകളാണെന്നതാണ് സത്യം. ഇതുവരെ ചെന്നൈ ജയിച്ച മത്സരങ്ങള്‍ അതിന് ഉദ്ദാഹരണങ്ങളാണ്. ബോളിംഗില്‍ നിര്‍ണായ മാറ്റങ്ങള്‍ വരുത്തിയും ഫീല്‍‌ഡിംഗ് ക്രമം ഒരുക്കിയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റെടുക്കുക എന്നതാണ് ധോണിയുടെ തന്ത്രം.

ഫാഫ് ഡുപ്ലസിയെപ്പോലെ മികച്ചൊരു താരത്തെ പുറത്തിരുത്തി ബാറ്റിംഗ് ഓര്‍ഡര്‍ ക്രമീകരിച്ചിരിക്കുന്ന ധോണിയുടെ തന്ത്രം ആരെയു അതിശയപ്പെടുത്തും. നാല് വിദേശ താരങ്ങള്‍ എല്ലാം ടീമുകളുടെയും പ്ലെയിംഗ് ഇലവനില്‍ ഇടം നേടുമ്പോള്‍ ധോണി മൂന്ന് താരങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്തുന്നത്.

ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ് എന്നീ സ്‌പിന്നര്‍മാരാണ് ധോണിയുടെ പ്രധാന ആയുധങ്ങള്‍.
ടീമിൽ കാര്യമായ അഴിച്ചുപണി നടത്താതിരിക്കുകയും ടീം തിരഞ്ഞെടുപ്പിൽ വൈകാരികതയ്ക്കു സ്ഥാനം നൽകാതിരിക്കുകയും ചെയ്യുന്ന ക്യാ‍പ്‌റ്റന്റെ രീതി ചെന്നൈയുടെ വിജയ കുതിപ്പിന്റെ കാതലാണ്. മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഇക്കാര്യത്തില്‍ ധോണിയെ മാതൃകയാക്കേണ്ടത് ആവശ്യമാണെന്ന് വിമര്‍ശകര്‍ വ്യക്തമാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments