Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലില്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി, പതിരാനയ്ക്കും കോണ്‍വെയ്ക്കും പിറകെ മറ്റൊരു വിദേശതാരവും പുറത്തേക്ക്

അഭിറാം മനോഹർ
ചൊവ്വ, 19 മാര്‍ച്ച് 2024 (20:41 IST)
ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചെന്നൈയ്ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പതിരാനയ്ക്ക് പിന്നാലെ ടീമിലെ വിദേശ പേസറായ ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്മാനാണ് പരിക്കേറ്റത്. ഇന്ന് ശ്രീലങ്കക്കെതിരായ മൂന്നം ഏകദിനത്തില്‍ കളിച്ച മുസ്തഫിസുര്‍ പരിക്കേറ്റ് ബൗളിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ശ്രീലങ്കന്‍ ഇന്നിങ്ങ്‌സിലെ 48മത് ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു.
 
ഇതിന് പിന്നാലെ സ്‌ട്രെച്ചര്‍ കൊണ്ടുവന്നാണ് മുസ്തഫിസുറിനെ ഗ്രൗണ്ടില്‍ നിന്നും ചികിത്സയ്ക്കായി കൊണ്ടുപോയത്. സൗമ്യ സര്‍ക്കാരാണ് മുസ്തഫിസുറിന്റെ ഓവര്‍ പിന്നീട് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 9 ഓവര്‍ പന്തെറിഞ്ഞ മുസ്തഫിസുര്‍ 39 റണ്‍സിന് 2 വിക്കറ്റെടുത്തിരുന്നു. ഐപിഎല്ലില്‍ വിദേശപേസറുടെ അഭാവമുള്ള ചെന്നൈ ബൗളിംഗ് നിരയിലെ അവസാന പ്രതീക്ഷയായിരുന്നു മുസ്തഫിസുര്‍.ചെന്നൈയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ശ്രീലങ്കയുടെ മതീഷ പതിരാനക്കും നേരത്തെ പരിക്കേറ്റിരുന്നു. പരിക്ക് മാറി പതിരാന ടീമില്‍ തിരിച്ചെത്താന്‍ ദിവസങ്ങള്‍ ഇനിയുമാകും എന്നതിനാല്‍ മുസ്തഫിസുറിലായിരുന്നു ചെന്നൈയുടെ അവസാന പ്രതീക്ഷ. നേരത്തെ ന്യൂസിലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും പരിക്ക് മൂലം ഐപിഎല്‍ ആദ്യ പകുതിയില്‍ ഉണ്ടാകില്ലെന്ന് ചെന്നൈ വ്യക്തമാക്കിയിരുന്നു.
 
പതിരാനക്കും മുസ്തഫിസുറിനും പരിക്കേറ്റതോടെ ചെന്നൈയ്ക്ക് ആശ്രയിക്കാനാകുന്ന വിദേശ ബൗളര്‍മാരൊന്നും തന്നെ ചെന്നൈ നിരയിലില്ല. ഷാര്‍ദൂല്‍ താക്കൂര്‍,ദീപക് ചാഹര്‍,തുഷാര്‍ ദേഷ്പാണ്ഡെ,സിമര്‍ജിത് സിങ്,രാജ്യവര്‍ധന്‍ ഹംഗ്രേക്കൾ,മുകേഷ് ചൗധരി എന്നിവരാണ് ചെന്നൈ പേസ് നിരയിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments