Webdunia - Bharat's app for daily news and videos

Install App

Chennai Super Kings: കപ്പടിക്കാനുള്ള ടീമുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ! ചെന്നൈയ്ക്ക് സംഭവിച്ചത്

ഹൈദരബാദിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

രേണുക വേണു
ശനി, 6 ഏപ്രില്‍ 2024 (08:40 IST)
Chennai Super Kings

Chennai Super Kings: എല്ലാ മേഖലകളിലും ആധിപത്യമുണ്ടെന്ന് ആരാധകര്‍ ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. ആദ്യ രണ്ട് കളികള്‍ ജയിച്ച ചെന്നൈ പിന്നീട് കളിച്ച രണ്ട് കളികളും തുടര്‍ച്ചയായി തോറ്റിരിക്കുകയാണ്. 
 
ഹൈദരബാദിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹൈദരബാദ് മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം. 
 
12 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 37 റണ്‍സ് നേടിയ അഭിഷേക് ഏഴ് റണ്‍സ് മാത്രം വഴങ്ങി ഓരോവര്‍ എറിയുകയും ചെയ്തു. 36 പന്തില്‍ 50 റണ്‍സ് നേടിയ ഏദന്‍ മാര്‍ക്രം ഹൈദരബാദിന്റെ ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് 24 പന്തില്‍ 31 റണ്‍സ് നേടി. 
 
ചെന്നൈ ബാറ്റിങ് നിരയില്‍ ശിവം ദുബെ 24 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ അജിങ്ക്യ രഹാനെ 35 റണ്‍സും രവീന്ദ്ര ജഡേജ പുറത്താകാതെ 31 റണ്‍സും നേടി. ഹൈദരബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ടി.നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷഹബാദ് അഹമ്മദ്, ജയദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 
 
ഹോം ഗ്രൗണ്ടില്‍ കളിച്ച ആദ്യ രണ്ട് കളികളാണ് ചെന്നൈ ജയിച്ചത്. അതിനുശേഷം എവേ മാച്ചിലേക്ക് എത്തിയപ്പോള്‍ ഡല്‍ഹിയും ഹൈദരബാദും ചെന്നൈയെ വീഴ്ത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments