Webdunia - Bharat's app for daily news and videos

Install App

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ഇത്തവണ ഗ്രൗണ്ടില്‍; എത്ര കിട്ടിയാലും പഠിക്കാത്ത 'നോട്ട്ബുക്ക് സെലിബ്രേഷന്‍'

കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ആണ് ഇത്തവണ ദിഗ്വേഷിനു മുന്നില്‍ പെട്ടത്

രേണുക വേണു
ബുധന്‍, 9 ഏപ്രില്‍ 2025 (12:53 IST)
Digvesh Rathi - Notebook Celebration

Digvesh Rathi Notebook Celebration: ഐപിഎല്ലില്‍ 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ ആവര്‍ത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്വേഷ് രതി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് ലഖ്‌നൗ സ്പിന്നര്‍ വിവാദ 'നോട്ട്ബുക്ക് സെലിബ്രേഷന്‍' ആവര്‍ത്തിച്ചത്. 
 
കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ആണ് ഇത്തവണ ദിഗ്വേഷിനു മുന്നില്‍ പെട്ടത്. മത്സരത്തില്‍ 13 പന്തുകള്‍ നേരിട്ട സുനില്‍ നരെയ്ന്‍ 30 റണ്‍സെടുത്താണ് പുറത്തായത്. ദിഗ്വേഷിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച കൊല്‍ക്കത്ത ഓപ്പണര്‍ ബൗണ്ടറി ലൈനിനു സമീപം ഏദന്‍ മാര്‍ക്രത്തിനു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. നരെയ്ന്‍ പുറത്തായതിനു പിന്നാലെ ഗ്രൗണ്ടില്‍ എഴുതിയാണ് ദിഗ്വേഷ് രതി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയത്. 
 
നേരത്തെ രണ്ട് തവണ നോട്ട്ബുക്ക് സെലിബ്രേഷന്റെ പേരില്‍ പിഴ ചുമത്തപ്പെട്ട താരമാണ് ദിഗ്വേഷ്. ഈ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അവരുടെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയപ്പോഴാണ് ദിഗ്വേഷ് കൈയില്‍ എഴുതി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയത്. ഔട്ടായ ബാറ്റര്‍ക്കു അടുത്തേക്ക് നടന്നുപോയാണ് ഈ ആഘോഷപ്രകടനം. അന്ന് മാച്ച് ഫീയുടെ 25 ശതമാനം ബിസിസിഐ പിഴ ചുമത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നമാന്‍ ധിര്‍ പുറത്തായപ്പോള്‍ ഇതേ ആഘോഷപ്രകടനം ആവര്‍ത്തിച്ചു. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു അന്ന് 50 ശതമാനമാണ് പിഴയടയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടാണ് ഇത്തവണ കൈകളില്‍ എഴുതിയുള്ള നോട്ട്ബുക്ക് സെലിബ്രേഷനു പകരം ഗ്രൗണ്ടില്‍ എഴുതി തൃപ്തിയടഞ്ഞത്. 
 
നോട്ട്ബുക്ക് സെലിബ്രേഷന്‍ ഗ്രൗണ്ടില്‍ എഴുതിയാണ് നടത്തിയതെങ്കിലും ഇത്തവണയും ദിഗ്വേഷിനു പണി കിട്ടാനാണ് സാധ്യത. ഒരു തവണ കൂടി മോശം പെരുമാറ്റത്തിനു കുറ്റക്കാരനായി കണ്ടെത്തിയാല്‍ താരത്തിനു ഒരു മത്സരത്തില്‍ വിലക്ക് വരാന്‍ സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments