Webdunia - Bharat's app for daily news and videos

Install App

Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

മുംബൈയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മിച്ചല്‍ സാന്റ്‌നറെ ഹാര്‍ദിക് കൃത്യമായി ഉപയോഗിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (13:53 IST)
Hardik Pandya

Hardik Pandya: മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോറ്റതിനു പിന്നാലെ മുംബൈ ആരാധകര്‍ അടക്കം ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തെത്തി. തോല്‍വിക്കു പ്രധാന കാരണം ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്നാണ് മുംബൈ ആരാധകര്‍ വിമര്‍ശിക്കുന്നത്. 
 
മുംബൈയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മിച്ചല്‍ സാന്റ്‌നറെ ഹാര്‍ദിക് കൃത്യമായി ഉപയോഗിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. രണ്ട് ഓവറില്‍ 7.50 ഇക്കോണമിയില്‍ വെറും 15 റണ്‍സാണ് സാന്റ്‌നര്‍ വിട്ടുകൊടുത്തത്. സാന്റ്‌നറുടെ നാല് ഓവര്‍ ക്വാട്ട ഹാര്‍ദിക് പൂര്‍ത്തിയാക്കാതിരുന്നത് മണ്ടത്തരമെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. പഞ്ചാബിനെതിരെ ഏറ്റവും കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിഞ്ഞത് സാന്റ്‌നര്‍ ആണ്. 
 
ഹാര്‍ദിക് പാണ്ഡ്യയും തന്റെ ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ല. രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു പ്രധാന വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക്കിനു രണ്ട് ഓവറുകള്‍ കൂടി ശേഷിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ ഡെത്ത് ഓവറുകള്‍ വരെ എറിഞ്ഞു ശീലമുള്ള ഹാര്‍ദിക് രണ്ട് ഓവര്‍ എറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നു. 
 
ഹാര്‍ദിക്കിന്റെ ഫീല്‍ഡ് പ്ലേസ്‌മെന്റിനെതിരെയും വിമര്‍ശനമുണ്ട്. ബുംറയുടെ അടക്കം യോര്‍ക്കറുകളെ തേര്‍ഡ് മാനില്‍ ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറി നേടുകയായിരുന്നു ശ്രേയസ് അയ്യര്‍. ഒന്നിലേറെ തവണ ശ്രേയസ് തേര്‍ഡ് മാനില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അതിനു യോജിച്ച രീതിയില്‍ ഫീല്‍ഡ് ഒരുക്കാന്‍ പാണ്ഡ്യയ്ക്കു സാധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: മാഞ്ചസ്റ്ററില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ; ലക്ഷ്യം 450 റണ്‍സ്

അൻഷൂൽ കാംബോജ് പേസ് ഇൻ്റലിജൻസുള്ള ബൗളർ, ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിനെ വിറപ്പിക്കുമെന്ന് അശ്വിൻ

ഒരു മര്യാദ വേണ്ടെ, 90 സെക്കൻഡ് വൈകിയാണ് ഇംഗ്ലണ്ട് ഓപ്പണർമാർ വന്നത്, ലോർഡ്സിലെ സ്ലെഡ്ജിങ്ങിൽ പ്രതികരണവുമായി ശുഭ്മാൻ ഗിൽ

K L Rahul:ഇംഗ്ലണ്ടിൽ മാത്രം 1000 റൺസ്, റെക്കോർഡ് നേട്ടവുമായി ക്ലാസിക് രാഹുൽ

പ്രായം വെറും നമ്പർ മാത്രം, നാല്പത്തഞ്ചാം വയസിൽ ഡബ്യുടിഎ മത്സരത്തിൽ വിജയിച്ച് വീനസ് വില്യംസ്

അടുത്ത ലേഖനം
Show comments