Webdunia - Bharat's app for daily news and videos

Install App

അന്ന് പൃഥ്വി ഷാ ആയിരുന്നു വലിയ താരം, ഗില്ലിനെ ആർക്കും വേണ്ടായിരുന്നു, വലിയ താരമെന്ന അഹങ്കാരം പൃഥ്വിക്ക് ദോഷം ചെയ്തെന്ന് മുൻ ഇന്ത്യൻ താരം

Webdunia
ഞായര്‍, 28 മെയ് 2023 (13:40 IST)
2018ലെ അണ്ടര്‍ 19 ലോകകപ്പോടെ ഇന്ത്യയെങ്ങും ചര്‍ച്ചയായ പേരുകളാണ് പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റേതും. ആക്രമണോത്സുകമായ ക്രിക്കറ്റിലൂടെ റണ്‍സ് അടിച്ചുകൂട്ടിയ പൃഥ്വി ഷാ പെട്ടെന്ന് തന്നെ സച്ചിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്ന് തിളങ്ങി നിന്ന പൃഥ്വി ഷാ വിസ്മൃതിയിലേക്ക് മടങ്ങുമ്പോള്‍ സഹതാരമായ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്.
 
ഇപ്പോഴിതാ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല എന്ന പൃഥ്വി ഷായുടെ മനോഭാവമാണ് താരത്തിന്റെ ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ കര്‍സന്‍ ഗവ്‌റി. 2019ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരങ്ങളായിരുന്നു ഗില്ലും ഷായും എന്നാല്‍ 5 കൊല്ലങ്ങള്‍ കഴിയുമ്പോള്‍ പൃഥ്വി ഷാ എവിടെയാണെന്ന് കര്‍സന്‍ ചോദിക്കുന്നു. താന്‍ വലിയ കളിക്കാരനാണെന്നും ആര്‍ക്കും തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നുമുള്ള അഹങ്കാരം പൃഥ്വി ഷായ്ക്കുണ്ടായിരുന്നു. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് അവന്‍ മനസിലാക്കിയില്ല.
 
ക്രിക്കറ്റില്‍ വലിയ കാലം നിലനില്‍ക്കണമെങ്കില്‍ അച്ചടക്കവും സ്ഥിരതയുമെല്ലാം പ്രധാനമാണ്. നിങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ നിരന്തരമായി വര്‍ക്ക് ചെയ്യണം. അങ്ങനെയൊരു ശീലം ഉണ്ടെങ്കില്‍ മാത്രമെ ക്രിക്കറ്റില്‍ നിലനില്‍ക്കാനാകു. ഗില്‍ ഫിറ്റ്‌നസിനും തന്റെ ടെക്‌നിക്കുകള്‍ മെച്ചപ്പെടുത്താനും ശ്രമിച്ചപ്പോള്‍ ഷാ ഇതെല്ലാം അലസമായി കണ്ടു. ഗില്‍ തന്റെ തെറ്റുകള്‍ തിരുത്തിയും സ്വയം മെച്ചപ്പെടുത്തിയുമാണ് മുന്നോട്ട് വന്നത്. എന്നാല്‍ ഇതൊന്നും തന്നെ ഷാ ചെയ്തില്ല. ഇപ്പോഴും ഏറെ മെച്ചപ്പെടാന്‍ പൃഥ്വി ഷായ്ക്ക് സാധിക്കും. അല്ലെങ്കില്‍ ഇത്രയും വലിയ ഒരു പ്രതിഭ അയാള്‍ സ്വയം നശിപ്പിക്കും. കര്‍സന്‍ ഗവ്‌റി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

അടുത്ത ലേഖനം
Show comments