Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ കരുതും പോലെയല്ല, കൊട്ടിയാൻ ഓപ്പണറായതിന് കാരണമുണ്ട്: സഞ്ജു സാംസൺ

അഭിറാം മനോഹർ
ഞായര്‍, 14 ഏപ്രില്‍ 2024 (13:56 IST)
കൈയ്യിലിരുന്ന മത്സരം കൈവിടുക എന്നത് ഒരു സ്‌പോര്‍ട്‌സ് ആരാധകനും നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ കഴിവ് തെളിയിച്ചവരാണ് സഞ്ജു സാംസണും സംഘവും. കഴിഞ്ഞ സീസണില്‍ നന്നായി തുടങ്ങി മത്സരങ്ങള്‍ സങ്കീര്‍ണ്ണമാക്കികൊണ്ട് ജയം കൈവിട്ട് പ്ലേ ഓഫും കയറാതെയായിരുന്നു രാജസ്ഥാന്റെ മടക്കം. ഇക്കുറിയും പരീക്ഷണങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റിലെ നല്ല സ്ഥാനം ഇല്ലാതെയാക്കാനുള്ള ശ്രമമാണ് ടീം മാനേജ്‌മെന്റ് നടത്തുന്നത്.
 
ജോസ് ബട്ട്‌ലറിന്റെ അഭാവത്തില്‍ പഞ്ചാബിനെതിരെ വാലറ്റത്ത് മാത്രം കളിച്ച് പരിചയമുള്ള തനുഷ് കൊട്ടിയാനാണ് രാജസ്ഥാനായി ഓപ്പണറായത്. 31 പന്തില്‍ 24 റണ്‍സ് നേടി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിയത്. രാജസ്ഥാന്‍ വിജയിച്ചെങ്കിലും ഓപ്പണിംഗ് താരത്തെ വെച്ച് നടത്തിയ ചൂതാട്ടത്തില്‍ വലിയ വിമര്‍ശനമാണ് നായകനായ സഞ്ജു സാംസണിനെതിരെയും പരിശീലകന്‍ സംഗക്കാരക്കെതിരെയും ഉയരുന്നത്. എന്നാല്‍ കൊട്ടിയാനെ ഓപ്പണറാക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് സഞ്ജു പറയുന്നു.
 
ഒരു ഓള്‍ റൗണ്ടറായാണ് അവന്‍ ടീമില്‍ വന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് കൊട്ടിയാന്‍ നടത്തിയത്. പരിശീലന സമയങ്ങളില്‍ നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. രാജസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ഏറെക്കുറെ സെറ്റാണ്. അടുത്ത കളിയില്‍ ബട്‌ലര്‍ ടീമില്‍ മടങ്ങിയെത്തും. ഒരൊറ്റ മത്സരത്തിനായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി ആരെയും ഓപ്പണറാക്കാന്‍ ടീം ആഗ്രഹിച്ചില്ല. അതുകൊണ്ട് കൊട്ടിയാനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ പറഞ്ഞു.
 
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ 502 റണ്‍സും 29 വിക്കറ്റുകളും സ്വന്തമാക്കി രഞ്ജിയിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം തനുഷ് കൊട്ടിയാന്‍ സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ 22 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments