Webdunia - Bharat's app for daily news and videos

Install App

എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു, തോല്‍വിക്ക് കാരണം ഞാന്‍: ഡേവിഡ് വാര്‍ണര്‍

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (09:08 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. തന്റെ ഇഴഞ്ഞുള്ള ബാറ്റിങ് ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് വാര്‍ണര്‍ പറഞ്ഞു. 
 
ടോസ് ജയിച്ച ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, തുടക്കംമുതലേ വാര്‍ണറുടെ ഇന്നിങ്‌സ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. 55 പന്തുകള്‍ നേരിട്ട വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത് 57 റണ്‍സ് മാത്രമാണ്. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് വാര്‍ണറുടെ ബാറ്റില്‍ നിന്നു പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ ചെന്നൈ ഇത് മറികടന്നു. 
 
"എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ ബാറ്റ് ചെയ്ത രീതിയാണ് പ്രശ്‌നം. മനീഷ് പാണ്ഡെ ബാറ്റ് ചെയ്ത ശൈലി വ്യത്യസ്തമായിരുന്നു. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണ്. ഞാന്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടു. പല ഷോട്ടുകളും ചെന്നൈ ഫീല്‍ഡര്‍മാര്‍ നല്ല രീതിയില്‍ പ്രതിരോധിച്ചു," വാര്‍ണര്‍ പറഞ്ഞു

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഇന്നിങ്‌സില്‍ ഉടനീളം അങ്ങേയറ്റം നിരാശനായിരുന്നു ഡേവിഡ് വാര്‍ണര്‍. പലപ്പോഴും ബൗണ്ടറികള്‍ നേടാന്‍ സാധിക്കാത്തതില്‍ താരം ക്ഷുഭിതനായി. പല ഷോട്ടുകളും കളിച്ച ശേഷം സ്വയം പഴിക്കുകയായിരുന്നു താരം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments