കളി ജയിച്ചാലും തോറ്റാലും സ്വന്തം റൺസ് മുഖ്യം: കെ എൽ രാഹുലിനെതിരെ വിമർശനം

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:42 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോൽവി വഴങ്ങിയതോടെ നായകൻ കെഎൽ രാഹുലിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. ഐപിഎല്ലിൽ ഈ സീസണിൽ ഏറ്റവുമധികം റൺസുകൾ കണ്ടെത്തിയ താരമാണെങ്കിൽ കൂടിയും കരുതലോടെ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുക മാത്രമാണ് രാഹുൽ ചെയ്യുന്നതെന്നും ടീമിനെ വിജയിപ്പിക്കാനായി യാതൊന്നും ചെയ്യുന്നില്ലെന്നും ആരാധകർ പറയുന്നു.
 
ഐപിഎല്ലിൽ 136.68 ആണ് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. എന്നാൽ പവർ പ്ലേയിൽ ഇത് 113.3 ആണ്. കരുതലോടെ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച് നല്ല സ്കോറിലെത്തുമ്പോൾ തകർത്തടിക്കുകയും ചെയ്യുന്നതാണ് രാഹുലിന്റെ നിലവിലെ കളിശൈലി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകുമ്പോൾ 16 പന്തിൽ 11 റൺസ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുൽ വലിയ സ്കോറുകൾ കണ്ടെത്താത്ത മത്സരങ്ങളിൽ ഇത്തരത്തിൽ അമിതമായി ബോളുകൾ ചിലവാക്കുന്നത് ടീമിന് തന്നെ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നിലവിൽ സീസണിൽ 62.60 ബാറ്റിങ് ശരാശരിയിൽ 313 റൺസാണ് രാഹുൽ നേടിയത്. ബാംഗ്ലൂരിനെതിരെ 132 റൺസ് നേടി വലിയ കൈയ്യടിയും സീസണിൽ രാഹുൽ സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments