കളി ജയിച്ചാലും തോറ്റാലും സ്വന്തം റൺസ് മുഖ്യം: കെ എൽ രാഹുലിനെതിരെ വിമർശനം

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:42 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോൽവി വഴങ്ങിയതോടെ നായകൻ കെഎൽ രാഹുലിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. ഐപിഎല്ലിൽ ഈ സീസണിൽ ഏറ്റവുമധികം റൺസുകൾ കണ്ടെത്തിയ താരമാണെങ്കിൽ കൂടിയും കരുതലോടെ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുക മാത്രമാണ് രാഹുൽ ചെയ്യുന്നതെന്നും ടീമിനെ വിജയിപ്പിക്കാനായി യാതൊന്നും ചെയ്യുന്നില്ലെന്നും ആരാധകർ പറയുന്നു.
 
ഐപിഎല്ലിൽ 136.68 ആണ് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. എന്നാൽ പവർ പ്ലേയിൽ ഇത് 113.3 ആണ്. കരുതലോടെ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച് നല്ല സ്കോറിലെത്തുമ്പോൾ തകർത്തടിക്കുകയും ചെയ്യുന്നതാണ് രാഹുലിന്റെ നിലവിലെ കളിശൈലി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകുമ്പോൾ 16 പന്തിൽ 11 റൺസ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുൽ വലിയ സ്കോറുകൾ കണ്ടെത്താത്ത മത്സരങ്ങളിൽ ഇത്തരത്തിൽ അമിതമായി ബോളുകൾ ചിലവാക്കുന്നത് ടീമിന് തന്നെ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നിലവിൽ സീസണിൽ 62.60 ബാറ്റിങ് ശരാശരിയിൽ 313 റൺസാണ് രാഹുൽ നേടിയത്. ബാംഗ്ലൂരിനെതിരെ 132 റൺസ് നേടി വലിയ കൈയ്യടിയും സീസണിൽ രാഹുൽ സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐ.സി.സി ഇന്ത്യയുടെ ബന്ദിയായി മാറി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം, കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

WPL Eliminator preview : ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഇന്ന് നേർക്കുനേർ

'ചക്കർ' വിളി അധിക്ഷേപം, പാക് സ്പിന്നർക്ക് പിന്തുണയുമായി ഉസ്മാൻ ഖവാജ, ഗ്രീനിനെതിരെ വിമർശനം

ശ്രീലങ്ക ടി20 ലോകകപ്പ് ടീം : കമിന്ദു മെൻഡിസ് തിരിച്ചെത്തി, ധനഞ്ജയ ഡി സിൽവ പുറത്ത്

ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി, ഫൈനൽ കളിക്കേണ്ടിവന്നാൽ എന്ത് ചെയ്യും, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments