ധോണിയെ സഞ്ജു തറപറ്റിക്കുമോ? ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ചെന്നൈ പോരാട്ടം

Webdunia
തിങ്കള്‍, 19 ഏപ്രില്‍ 2021 (13:54 IST)
ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നായകനായെത്തുന്ന രാജസ്ഥാൻ റോയൽസ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. പഞ്ചാബിനെതിരെ ആധികാരിക ജയം നേടിയ ആത്മവിശ്വാസത്തിൽ ധോണി ഇറങുമ്പോൾ ഡൽഹിയെ മലർത്തിയടിച്ചാണ് രാജസ്ഥാനെത്തുന്നത്.
 
നിലവിൽ രണ്ട് കളികളിൽ നിന്ന് ഒരു ജയവും തോൽവിയുമായി ലീഗിൽ നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും. ചെന്നൈ ടീമിൽ ആദ്യ രണ്ട് മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം റോബിൻ ഉത്തപ്പ ഇന്ന് ഇറങ്ങിയേക്കും. രാജസ്ഥാൻ മുൻതാരം കൂടിയായ ഉത്തപ്പ രാജസ്ഥാനെ അടുത്തറിയുന്ന കളിക്കാരനാണ്.
 
അതേസമയം ഓപ്പണിൽ രാജസ്ഥാൻ താരം വോഹ്‌റ ഇതുവരെയും ഫോമിലേക്കെത്തിയിട്ടില്ല. എന്നാൽ ബെൻ സ്റ്റോക്ക്‌സിന് പകരമെത്തിയ ഡേവിഡ് മില്ലറും ക്രിസ് മോറിസും ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. സൂപ്പർ ബൗളർ ആർച്ചർ മടങ്ങിയെത്തിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചതും രാജസ്ഥാന് തുണയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രേയസ് ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക് മാത്രം, ടീം സെലക്ഷനെ വിമർശിച്ച് അശ്വിൻ

ഓരോ കളിക്കാരനും ഉത്തരവാദിത്തം ഏറ്റെടുക്കണം, ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട സമയം അതിക്രമിച്ചു: ഹാർദ്ദിക് പാണ്ഡ്യ

ഹാർദിക് തന്റെ പരമാവധി ശ്രമിക്കുന്നു, ഒരു യൂണിറ്റെന്ന നിലയിൽ സ്പാർക്ക് കണ്ടെത്താനായിട്ടില്ല: മഹേള ജയവർധനെ

പ്രഗ്നാനന്ദയുടെ നിഴലിൽ നിന്നും ഇനി മാറി നടക്കാം, വനിതാ കാൻഡിഡേറ്റ്സ് ടൂർണമെൻ്റ് ജേതാവായി ആർ വൈശാലി

അഞ്ച് കളികളിലും വിക്കറ്റില്ല, ബുമ്രയ്ക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത് ?, കാരണങ്ങൾ വ്യക്തമാക്കി ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments