Webdunia - Bharat's app for daily news and videos

Install App

ആൻഡ്രോയ്ഡ് ഫോണിന് ആപകടകാരിയായി സ്പൈ നെറ്റ് ആപ്പ്, വിവരം മൊത്തം ചോർത്തും

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:30 IST)
ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യമിട്ട് അപകടകാരിയായ സ്‌പൈനെറ്റ് ആപ്പ്. സൈബര്‍ സുരക്ഷാ കമ്പനിയായ എഫ് സ്വ്ക്വര്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. എസ്എംഎസ് അഥവ സ്മിഷിങ് ടെക്‌നിക് ഫിഷിങ്ങ് വഴിയാണ് ഈ സ്‌പൈ വെയര്‍ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നത്.
 
ഈ ആപ്പ് ഇതുവരെയും ഗൂഗിള്‍ പ്ലേയില്‍ ലഭ്യമല്ല. മറ്റ് സ്രോതസ്സുകളില്‍ നിന്നും മെസേജ് വഴിയോ മറ്റോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ഫോണിന്റെ നിയന്ത്രണം ആപ്പ് ഏറ്റെടുക്കുകയും ചെയ്യുന്നത്. പ്ലേ സ്‌റ്റോറില്‍ ഇല്ലാത്ത ആപ്പായതിനാല്‍ തന്നെ ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിലും ഇത് വരില്ല. ഈ ആപ്പ് ഫോണില്‍ കയറിയാല്‍ തന്നെ അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്‌ക്രീനിലോ റീസന്റ് ആപ്പ് ലിസ്റ്റിലോ ഇതിനെ കാണാനാവില്ല. അതേസമയം ആപ്പിന് ഫോണിലെ എല്ലാ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞാല്‍ ആപ്പ് ഡിലീറ്റ് ചെയ്ത് കളയാനും സാധിക്കില്ല. അതിന് ഫോണ്‍ മുഴുവനായി റീസെറ്റ് ചെയ്യേണ്ടതായി വരും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments