ചന്ദ്രയാൻ 2: ആ പ്രതീക്ഷയും വിഫലമാകുന്നു, നാസയ്‌ക്കും ഒന്നും ചെയ്യാൻ സാധിച്ചേക്കില്ല

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:00 IST)
ഇന്ത്യയുടെ ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡറിന് എന്ത് സംഭവിച്ചു എന്നതിന് ഉത്തരം നൽകാൻ നാസക്കും ആയേക്കില്ല എന്ന് റിപ്പോർട്ടുകൾ. നാസയുടെ ലൂണാർ ഓർബിറ്റർ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തുന്നത് കൂടുതൽ വിവരങ്ങൾ നൽകും എന്നായിരുന്നു ഗവേഷകരുടെ പ്രതിക്ഷ. എന്നാൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ നസയുടെ ഓർബിറ്ററിന് സാധിച്ചേക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
തങ്ങളുടെ എൽആർഒ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തുമെങ്കിലും ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇരുട്ട് പരന്നതിനാൽ ഉപരിതലത്തിലെ എന്തെങ്കിലും ഒരു വസ്ഥുവിനെ തിരിച്ചറിയാനാകുന്ന വിധത്തിൽ വ്യക്തമായ ചിത്രങ്ങൾ പകർത്തുക വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് നാസ വ്യക്തമാക്കുന്നത്. ഓർബിറ്റർ പകർത്തുന്ന ചിത്രങ്ങൾ ഐഎസ്ആർഒക്ക് നൽകും എന്നും നാസ പ്രതികരിച്ചു.
 
നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ്‌വർക്കിലെ മൂന്ന് കേന്ദ്രങ്ങളും ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡറുമായി ആശയ വിനിമയം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. സ്പെയിനിലെ മാഡ്രിഡ്, കാലിഫോർണിയയിലെ ഗോൾഡ്‌സ്റ്റോൺ, ഓസ്ട്രേലിയയിലെ കാൻബെറ എന്നി കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ആന്റിനകൾക്ക് ചന്ദ്രയാൻ 2വുമായി ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്.
 
ചന്ദ്രയാൻ 2 ഓർബിറ്റർ മൂന്ന് കേന്ദ്രങ്ങളിൽനിന്നുമുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകുന്നുണ്ട് എങ്കിലും വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. ചന്ദ്രയാൻ 2ന് ചില സാങ്കേതിക സഹായങ്ങൾ നാസ നൽകിയിരുന്നു. ചന്ദ്രനിലേക്ക് ഭൂമിയിൽനിന്നും കൃത്യമായ ദൂരം അളക്കുന്നതിന് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വിക്രം ലാൻഡറിൽ ഒരുക്കിയിരുന്നു. നാസയുടെ ഭാവി പദ്ധതികൾക്കായുള്ള വഴികൾ തേടുക കൂടി ചെയ്യുന്നതായിരുന്നു ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം. അതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.      
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments