വോഡാഫോൺ-ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാവുക 1.6 ലക്ഷം കോടി

Webdunia
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (22:06 IST)
നിലവിലെ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് വോഡാഫോൺ-ഐ‌ഡിയ പ്രവർത്തനങ്ങൾ നിർത്തിയാൽ സർക്കാരിന് നഷ്ടമാവുക 1.6 ലക്ഷം കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. സ്‌പെക്ട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലുമായാണ് ഇത്രയും തുക സർക്കാരിന് ലഭിക്കാനുള്ളത്.
 
കമ്പനിയുടെ നിലവിലുള്ള മൊത്തം കടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ള 23,000 കോടി രൂപയുടെ വായ്‌പയും ഇതിൽ ഉൾപ്പെടുന്നു. മാർച്ച് പാദത്തിൽ മാത്രം 7,000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.ഓരോ ഉപഭോക്താവിൽനിന്നും ജിയോക്ക് 138 രൂപയും എയർടെല്ലി‌ൽ നിന്ന് 145 രൂപയും ലഭിക്കുമ്പോൾ 107 രൂപമാത്രമാണ് ഐഡിയയ്ക്ക് ലഭിക്കുന്നത്.
 
കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ ഇവർ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. നഷ്ടം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ സമീപ ഭാവിയിൽ ഒന്നും തന്നെ കമ്പനി കരകയറില്ലെന്നാണ് ഗോൾഡ്മാൻ സാച്‌സിന്റെ വിലിയരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments