Webdunia - Bharat's app for daily news and videos

Install App

ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സ്ഥിരമാക്കാനൊരുങ്ങി ഇൻഫോസിസ്

Webdunia
ഞായര്‍, 28 ജൂണ്‍ 2020 (16:01 IST)
ബെംഗളൂരു: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവക്കാർക്കേർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമാക്കാനൊരുങ്ങി ഇൻഫോസിസ്.നിലവിലെ വർക്ക് ഫ്രം ഹോം സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
 
ഇൻഫോസിസിന്റെ 39-ാം വാർഷിക സമ്മേളനത്തിൽ ഓഹരി ഉടമകളുമായി നടത്തിയ ചർച്ചയിൽ കൊവിഡിനെ തുടർന്നേർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി.പ്രവീൺ റാവു പറഞ്ഞു. അതിനാൽ തന്നെ ജീവനക്കാർക്ക് സൗകര്യപ്രദമായ വർക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് സാധിച്ചത് 2,40,000 ജീവനക്കാരിൽ 93 ശതമാനം പേരും വീടുകളിൽ ഇരുന്ന് ജോലി ചെയ്തതുകൊണ്ടാണെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നീലകേനി പറഞ്ഞു.നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസ് 2025 ആകുന്നതോടെ 75 ശതമാനം ജീവനക്കാരെയും സ്ഥിരമായി വർക്ക് ഫ്രം ഹോമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. 4.48 ലക്ഷം ജീവനക്കാരാണ് ടിസിഎസിൽ ജോലി ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments