ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റിൽ നിന്നും പടിയിറങ്ങി, സുന്ദർ പിച്ചൈ ഇനി ഗൂഗിളിന്റെ അവസാനവാക്ക്

അഭിറാം മനോഹർ
ബുധന്‍, 4 ഡിസം‌ബര്‍ 2019 (18:03 IST)
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ഗൂഗിൾ ആൽഫബെറ്റിന്റെ സി ഇ ഒയായി സുന്ദർ പിച്ചൈ. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും മാതൃസ്ഥാപനമായ ആൽഫബെറ്റിൽ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇരുവരും കമ്പനിയുടെ ബോർഡ് അംഗങ്ങളായി തുടരും. 
 
ഇതോടെ തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈ ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള മനുഷ്യരുടെ ഗണത്തിലേക്ക് ഉയർന്നു. നിലവിൽ 47 വയസ്സ് പ്രായമുള്ള പിച്ചൈ 2004ലാണ് ഗൂഗിളിന്റെ ഭാഗമാകുന്നത്. 
 
ലാറിക്കും പേജിനും നന്ദി. സാങ്കേതികവിദ്യയിലൂടെ വലിയ വെല്ലുവിളികളെ നേരിടുന്നതിൽ ആൽഫബെറ്റിന്റെ ദീർഘകാലമായുള്ള ശ്രദ്ധയെപറ്റി ഞാൻ ആവേശത്തിലാണ് സുന്ദർ പിച്ചൈ തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
 
2015 ൽ ഗൂഗിൾ കോർപ്പറേറ്റ് പുനസംഘടന നടത്തിയത് മുതൽ ലാറി പേജാണ് ഗൂഗിളിന്റെ  മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി ഇ ഒ. ലോകം മുഴുവൻ ഡാറ്റ ചോർച്ചയടക്കം വലിയ വെല്ലുവിളികൾ ടെക് കമ്പനികൾ നേരിടുമ്പോൾ ഗൂഗിളിന്റെ അവസാന വാക്കായി ഇരിക്കുക എന്ന വെല്ലുവിളിയാണ് പിച്ചൈയെ കാത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അടുത്ത ലേഖനം
Show comments